തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ സിപിഎം ബന്ധം തള്ളാതെ മുഖ്യമന്ത്രി പിറണായി വിജയൻ. ബാങ്ക് ചെയ്തത് തെറ്റായ കാര്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാർട്ടിക്ക് നിരക്കാത്ത പ്രവർത്തനങ്ങൾ നടത്തിയാൽ നടപടി ഉണ്ടാവും. തട്ടിപ്പിന്റെ പങ്കുപറ്റുന്ന പാർട്ടിയല്ല സിപഎം എന്നും പിണറായി വിജയൻ ന്യായീകരിച്ചു.
പ്രതികളെല്ലാം സി.പി.എമ്മിന്റെ സജീവപ്രവർത്തകരാണെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. പോലീസ് കേസെടുത്ത ജീവനക്കാരെല്ലാം പ്രദേശത്തെ വിവിധ മേഖലകളിലെ സി.പി.എം ലോക്കൽ കമ്മിറ്റിയിൽ സുപ്രധാന സംഘടനാ ചുമതല വഹിക്കുന്നവരാണ്. നിലവിൽ മൂന്ന് സി.പി.എം നേതാക്കളെയാണ് ക്രൈംബ്രാഞ്ച് പ്രതിചേർത്തിട്ടുള്ളത്.
ബാങ്ക് സെക്രട്ടറി ടി ആർ സുനിൽ കുമാർ മാനേജർ ബിജു കരിം , ചീഫ് അക്കൗണ്ടന്റ് സി.കെ.സിജിൽ എന്നിവരാണ് എല്ലാ തട്ടിപ്പിനും ഭരണസമിതിക്കൊപ്പം നിന്നിരിക്കുന്നത്. ബിജു പൊറത്തിശ്ശേരിയിലേയും സുനിൽ കരുവന്നൂർ ലോക്കറ്റ് കമ്മിറ്റിയിലേയും സജീവ അംഗങ്ങളാണ്. സിജിൽ പാർട്ടി അംഗമാണ്. അതേസമയം ബാങ്ക് വായ്പാ തട്ടിപ്പെല്ലാം സാധാരണക്കാരുടെ ആധാരം വീണ്ടും പണയം വെച്ചാണ് നടത്തിയിരിക്കുന്നത്.
Comments