കോഴിക്കോട് : മുല്ലപ്പെരിയാർ സന്ദർശിക്കാൻ എം പി മാരായ എൻ കെ പ്രേമചന്ദ്രനും ഡീൻ കുര്യാക്കോസിനും സർക്കാർ അനുമതി നിഷേധിച്ചു . സാങ്കേതിക കാര്യങ്ങൾ പറഞ്ഞാണ് അനുമതി നിഷേധിച്ചതെന്നും മുല്ലപ്പെരിയാർ പ്രശ്നത്തിൽ കേരളവും തമിഴ് നാടും തമ്മിൽ ഉണ്ടാക്കിയിട്ടുള്ള അന്തർ ധാരയുടെ ഭാഗമാണിതെന്നും എൻ കെ പ്രേമചന്ദ്രൻ അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുടെ മൗനത്തിന് ഇതുമായി ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു . മുല്ലപ്പെരിയാർ സന്ദർശിക്കാൻ അനുമതി തേടി മൂന്ന് ദിവസം മുൻപ് കത്ത് നൽകിയിരുന്നു. ചീഫ് സെക്രട്ടറിക്ക് അടക്കം കത്ത് നൽകിയിട്ടും അനുമതി നിഷേധിച്ചെന്നാണ് ആരോപണം അവിഹിതം ആയ രാഷ്‌ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി സംസ്‌ഥാന താല്പര്യം ബലി കഴിക്കുകയാണെന്നും ബലക്ഷയം സംബന്ധിച്ച് കാര്യങ്ങൾ പുറത്തു വരാതിരിക്കാൻ ആണിതെന്നും പ്രേമ ചന്ദ്രൻ ആരോപിച്ചു .
ഡാം സന്ദര്‍ശിക്കാനായി ബോട്ട് വേണമെന്ന് വനംവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് ജില്ലാ കളക്ടറുടേയോ എസ്.പിയുടേയോ അനുമതി വേണമെന്നായിരുന്നു മറുപടി . തുടർന്ന് എസ് പി യെ ബന്ധപ്പെട്ടെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ലെന്നും എം പി മാർ ചൂണ്ടിക്കാട്ടുന്നു .
അനുമതി ലഭിക്കാത്തതിനാൽ സന്ദർശനം ഒഴിവാക്കുന്നതായും , സർക്കാർ നിലപാടിൽ ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നതായും എംപി മാർ വ്യക്തമാക്കി .
Comments