തിരുവനന്തപുരം: ടോക്കിയോ ഒളിമ്പിക്‌സിലെ ഇന്ത്യൻ മെഡൽ നേട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ച പി. ആർ ശ്രീജേഷിനെ സംസ്ഥാന സർക്കാർ അവഹേളിക്കുന്നുവെന്ന ആരോപണം ശക്തം. ശ്രീജേഷിനെ സർക്കാർ ഇതുവരെ ആദരിക്കാത്തത് നാടിനു അപമാനമാണെന്ന് ബിജെപി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണൻ ആരോപിച്ചു. ശ്രീജേഷിനോട് കാണിക്കുന്ന ചിറ്റമ്മ നായത്തിനു കാരണം വില കുറഞ്ഞ മത രാഷ്‌ട്രീയമാണ്. അഞ്ച് കോടി രൂപ ശ്രീജേഷിനു പരിതോഷികം നൽകാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശ്രീജേഷിന് പാരിതോഷികം നൽകിയില്ലെങ്കിൽ ബിജെപി ജനകീയ അവാർഡ് നൽകും. കിഴക്കമ്പലം കാരനായതുകൊണ്ടാണോ ശ്രീജേഷിനോട് അവഗണന കാട്ടുന്നതെന്നും ഗോപാലകൃഷ്ണൻ ചോദിച്ചു. മറ്റു സർക്കാരുകൾ അവരുടെകാര്യത്തിൽ നടപടി എടുത്തുകഴിഞ്ഞു. ഹാരിയാനായിലെ ജുനൈദിന് പത്ത് ലക്ഷം കൊടുത്ത പിണറായി, ഇത് കാണാതെ പോകുന്നത് ജുനൈദ് ഫോബിയ ആണെന്നും അദ്ദേഹം പറഞ്ഞു.
ശ്രീജേഷിന് ആദ്യം പുരസ്‌കാരം പ്രഖ്യാപിക്കേണ്ടത് കേരളമാണ്. ഇടുക്കിയിലെ പെൺകുട്ടികളോട്ടും സർക്കാർ ഇതേ അവഗണനയാണ് കാണിക്കുന്നത്. ചൈന ജയിക്കുമ്പോൾ ആഹ്ലാദം പ്രകടിപ്പിക്കുന്ന സിപിഎം വീണ്ടും ചൈനയുടെ ചാരന്മാരാകുകയാണ്. ശ്രീജേഷിനൈ അവഗണിക്കുന്നതിൽ പ്രത്യേക രാഷ്‌ട്രീയ അജണ്ട ഉണ്ടെന്നും ഗോപാലകൃഷ്ണൻ വ്യക്തമാക്കി.
Comments