ന്യൂഡൽഹി : ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത മഹാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോളനിവത്കരണത്തിനെതിരെ നടന്ന ശക്തമായ പ്രതിഷേധത്തിൽ ക്വിറ്റ് ഇന്ത്യ സമരം നിർണായക പങ്ക് വഹിച്ചു. ഇത് രാജ്യത്തെ യുവാക്കൾക്ക് പോരാടാനുള്ള ഊർജ്ജം പകർന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് നരേന്ദ്ര മോദി ഇക്കാര്യം അറിയിച്ചത്.
ബ്രിട്ടീഷുകാരുടെ കോളനിവത്കരണത്തിനെതിരെ നടന്ന പോരാട്ടം ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച ഒന്നാണ് ക്വിറ്റ് ഇന്ത്യ സമരം. മഹാത്മാ ഗാന്ധി നേതൃത്വം വഹിച്ച സമരം രാജ്യത്തുടനീളം പ്രതിധ്വനിച്ചുവെന്നും അത് യുവാക്കൾക്ക് പോരാടാനുള്ള ഊർജ്ജം പകർന്നുവെന്നും അത് അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടീഷുകാർക്കെതിരെ രാജ്യത്തെ ധീരനേതാക്കൾ നടത്തിയ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 79 വാർഷികത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
1942 ഓഗസ്റ്റ് 8 നാണ് ‘പ്രവർത്തിക്കൂ അല്ലെങ്കിൽ മരിക്കൂ’ എന്ന മുദ്രാവാക്യം വിളിച്ച് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം തെരുവിലിറങ്ങിയത്. ബ്രിട്ടീഷുകാരുടെ കോളനിവത്കരണം അവസാനിപ്പിക്കാൻ വേണ്ടി രാജ്യത്ത് നടത്തിയ ശക്തമായ പോരാട്ടങ്ങളിൽ ഒന്നായിരുന്നു അത്. മുംബൈയിലെ ഗവാലിയ ടാങ്കിൽ നിന്നാണ് സമരം ആരംഭിച്ചത്. ഓഗസ്റ്റ് ക്രാന്തി ദിവസം എന്ന പേരിലാണ് ഈ ദിവസം അറിയപ്പെടുന്നത്.
Comments