കോഴിക്കോട് : ദിവസങ്ങൾക്ക് മുൻപ് നാടുവിട്ട വീട്ടമ്മയുടെ മൃതദേഹം അഴുകിയ നിലയിൽ ലോഡ്ജ് മുറിയിൽ കണ്ടെത്തി . ഒപ്പമുണ്ടായിരുന്ന മുസ്തഫ എന്നയാള്‍ കൈ ഞരമ്പ് മുറിച്ചനിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കോയമ്പത്തൂര്‍ ഗാന്ധിപുരത്തെ ലോഡ്ജ് മുറിയിലാണ് പൊക്കുന്ന് മേലെ പെരിങ്ങാട്ട് ബിന്ദു(45)വിനെ വിഷം ഉള്ളില്‍ചെന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്
കൈമ്പാലത്തിനടുത്താണ് ബിന്ദുവും കുടുംബവും താമസിച്ചിരുന്നത്. ഇവര്‍ക്ക് ഏഴുവയസ്സുള്ള ഒരു മകനുമുണ്ട്. ബാലുശ്ശേരി സ്വദേശിയായ മുസ്തഫ കാക്കൂരില്‍ വാടകയ്ക്ക് താമസിക്കുകയാണ്. ഭാര്യയും രണ്ടു മക്കളുമുണ്ട്.
ജൂലായ് 19 മുതലാണ് ബിന്ദുവിനെ കാണാതായതായി പന്തീരാങ്കാവ് പോലീസിൽ പരാതി ലഭിക്കുന്നത്. ബിന്ദുവിന്റെയും മുസ്തഫയുടെയും ഫോണില്‍ ബന്ധപ്പെടാന്‍ പോലീസ് ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.
അന്വേഷണം തുടരുന്നതിനിടെയാണ് ബിന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി വിവരം ലഭിക്കുന്നത്. കഴിഞ്ഞ മാസം 26 നാണ് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തതെന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞു . കഴിഞ്ഞ രണ്ട് ദിവസമായി മുറി തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബിന്ദുവിന്റെ മൃതദേഹം കണ്ടത്.
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. ബിന്ദുവിന്റെ ബന്ധുക്കളും പന്തീരാങ്കാവ് പോലീസും കോയമ്പത്തൂരിൽ എത്തിയിട്ടുണ്ട്.
Comments