അമരാവതി: ആന്ധ്രാപ്രദേശിലെ അമരാവതിയിൽ കമ്മ്യൂണിസ്റ്റ് ഭീകരരുടെ ആറംഗ സംഘം പോലീസിന് മുമ്പിൽ കീഴടങ്ങി. ആന്ധ്രാ ഒഡിഷ സ്‌പെഷ്യൽ സോൺ കമ്മിറ്റിയുടെ ഭാഗമായ കമ്മ്യൂണിസ്റ്റ് ഭീകരരാണ് പോലീസിൽ കീഴടങ്ങിയത്. ഇവരിൽ നാല് സ്ത്രീകളും ഉൾപ്പെടുന്നു. ചിക്കുഡു ചിന്ന റാവു, വന്തല വന്നു, മദകം സോമിദി, മദകം മംഗളു, പോയം രുകിനി, സോദി ഭീമി എന്നിവരാണ് കീഴടങ്ങിയത്.
പൊതുജന പിന്തുണയിലുണ്ടായ അഭാവവും തീവ്രവാദ സംഘത്തിലേക്ക് ആദിവാസികൾ ഭാഗമാകാത്തതും ഉന്നത കമ്മ്യൂണിസ്റ്റ് ഭീകരരിൽ നിന്നുള്ള വിവേചനവുമെല്ലാം കീഴടങ്ങാൻ കാരണമായെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
കഴിഞ്ഞ രണ്ടുവർഷമായി സംസ്ഥാനത്ത് ഇടതുപക്ഷ തീവ്രവാദത്തിൽ കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. ഭീകരരുടെ എണ്ണത്തിലും തീവ്രവാദ പ്രവർത്തനങ്ങളുടെ
ഭൂമിശാസ്ത്രപരമായ വ്യാപനത്തിലും കുറവുണ്ടായിട്ടുണ്ടെന്ന് ഡിജിപി ഗൗതം സാവങ് അറിയിച്ചു. വിശാഖപട്ടണത്തിലും കിഴക്കൻ ഗോദാവരി ജില്ലകളിലും ഇടതുപക്ഷ തീവ്രവാദത്തെ വലിയ തോതിൽ നിയന്ത്രിക്കാൻ കഴിഞ്ഞെന്നും ഡിജിപി പറഞ്ഞു. കഴിഞ്ഞ ജൂലൈ 16ന് വിശാഖപട്ടണത്ത് നടന്ന ഏറ്റുമുട്ടലിൽ ആറ് കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടിരുന്നു.
Comments