കാബൂൾ : തലസ്ഥാന നഗരി പിടിച്ചെത്ത് അഫ്ഗാനിസ്ഥാനിൽ പൂർണ ആധിപത്യം നേടിയ താലിബാൻ ഭീകരർ കാബൂൾ കൊട്ടാരത്തിൽ കൊടി നാട്ടി. അഫ്ഗാനിസ്ഥാന്റെ ഔദ്യോഗീക പതാക നീക്കം ചെയ്ത് കൊടി നാട്ടുകയായിരുന്നു. അഫ്ഗാന്സ്ഥാൻ എന്ന പേര് മാറ്റി ഇനി മുതൽ ‘ഇസ്ലാമിക് എമിറേറ്റ്‌സ് അഫ്ഗാനിസ്ഥാൻ എന്നാക്കിയതായും പ്രഖ്യാപനം ഉടനെന്നും കൊട്ടാരം പിടിച്ചടക്കിയ ശേഷം താലിബാൻ പറഞ്ഞു.
അഫ്ഗാൻ പ്രസിഡന്റിന്റെ ഔദ്യോഗീക വസതിയാണ് കാബൂൾ കൊട്ടാരം. താലിബാൻ കാബൂളിൽ പ്രവേശിച്ചയുടൻ തന്നെ പ്രസിഡന്റ് അഷ്‌റഫ് ഗനി ഭരണം ഉപേക്ഷിച്ച് രാജ്യം വിട്ടു. കാര്യമായ ചെറുത്ത് നിൽപ് നടത്താതെയായിരുന്നു അഫ്ഗാൻ സൈന്യത്തിന്റെ കീഴടങ്ങൽ. തനിക്ക് പാലായനം ചെയ്യുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ലെന്നും രക്ത ചൊരിച്ചിൽ ഒഴിവാക്കാനാണ് ഭരണം ഒഴിഞ്ഞതെന്നുമായിരുന്നു രാജിവെച്ചതിന് ശേഷമുള്ള ഗനിയുടെ ആദ്യ പ്രതികരണം.
ഗനി എവിടേക്കാണ് നാടുവിട്ടതെന്ന കാര്യത്തിൽ വ്യക്തതയില്ല. അയൽരാജ്യങ്ങളായ തജാക്കിസ്ഥാനിലേക്കോ, ഉസ്‌ബെസ്‌ക്കിസ്ഥാനിലേക്കോ രക്ഷപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
Comments