ലക്‌നൗ: ഭഗവാൻ ശ്രീരാമനില്ലെങ്കിൽ അയോദ്ധ്യയുമില്ലെന്ന് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്. ശ്രീരാമ ഭഗവാനിലാണ് അയോദ്ധ്യ നിലകൊള്ളുന്നതെന്ന് രാഷ്‌ട്രപതി പറഞ്ഞു. ഈ നഗരത്തിൽ ശ്രീരാമൻ സ്ഥിരമായി വസിക്കുന്നു. തനിക്ക് പേരിട്ടത് ശ്രീരാമ ഭഗവാനെ സ്മരിച്ചാണ്. അയോദ്ധ്യ ക്ഷേത്ര ദർശനത്തിന് ശേഷം നടന്ന രാമായണ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ദിവസത്തെ സന്ദർശനത്തിന് ഉത്തർപ്രദേശിൽ എത്തിയതായിരുന്നു രാം നാഥ് കോവിന്ദ്.
ശ്രീ രാമഭഗവാനില്ലാതെ അയോദ്ധ്യയെ കുറിച്ച് ചിന്തിക്കാനാവില്ല. രാമൻ വസിക്കുന്ന അയോദ്ധ്യ ഒരു പുണ്യ നഗരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തിൽ ഐക്യം സ്ഥാപിക്കുകയും എളിമയുള്ളവരായിരിക്കാൻ ആളുകളെ പഠിപ്പിക്കുകയും ചെയ്തു. എല്ലാ ജനങ്ങളിലും ശ്രീ രാമനുണ്ട്. അത് ഓരോ മനുഷ്യരും അത് മനസിലാക്കുന്ന ദിവസം അക്രമങ്ങൾ ഇല്ലാതാകും. അയോദ്ധ്യയുടെ യഥാർത്ഥ അർത്ഥം തന്നെ ആരുമായും യുദ്ധം ചെയ്യുന്നത് അസാദ്ധ്യമെന്നാണെന്നും രാഷ്‌ട്രപതി പറഞ്ഞു.
വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും അടക്കം മികവ് തെളിയിച്ച് അയോദ്ധ്യ മനുഷ്യ വികസനത്തിന്റെ നാടായി മാറണമെന്ന് രാം നാഥ് കോവിന്ദ് വ്യക്തമാക്കി. ഇതിലൂടെ രാമകഥയുടെ ആദർശം ലോക ശ്രദ്ധ നേടും. രാമായണം അമൂല്യമായൊരു പുസ്തകമാണ്. ഭൂമിയിൽ നദികളും പർവ്വതങ്ങളും ഉള്ളിടത്തോളം കാലം രാമകഥ ജനപ്രിയമായി തുടരുമെന്ന വാത്മീകി മഹർഷിയുടെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ടായിരുന്നു രാഷ്‌ട്രപതിയുടെ പ്രസംഗം.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും രാം നാഥ് കോവിന്ദ് അഭിനന്ദിച്ചു. രാമായണ കോൺക്ലേവ് പോലുള്ള പരിപാടിയിലൂടെ രാമായണത്തിന്റെ മഹത്വം എല്ലാവരിലേക്കും എത്തിക്കാൻ അദ്ദേഹം ശ്രമിക്കുന്നുവെന്നും യോഗി ആദിത്യനാഥ് അഭിനന്ദനം അർഹിക്കുന്നതായും രാഷ്‌ട്രപതി പറഞ്ഞു. യോഗി ആദിത്യ നാഥിന് പുറമെ ഗവർണർ ആനന്ദി ബെൻ പട്ടേൽ, സംസ്ഥാനത്തെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഉത്തർപ്രദേശിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയതായിരുന്നു രാഷ്‌ട്രപതി. അയോദ്ധ്യയിൽ എത്തിയ രാഷ്‌ട്രപതി രാമക്ഷേത്ര നിർമ്മാണ പുരോഗതി വിലയിരുത്തുകയും ചെയ്തു.
Comments