റായ്പൂർ : ഛത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനം നടത്തുന്ന പാസ്റ്ററെ കൈകാര്യം ചെയ്ത് നാട്ടുകാർ. പുരണി ബസ്തി സ്വദേശിയായ ഹരിഷ് സാഹുവിനെയാണ് മർദ്ദിച്ചത്. സംഭവത്തിൽ പ്രദേശവാസികൾക്കെതിരെ പോലീസ് കേസ് എടുത്തു.
ഇന്നലെയായിരുന്നു സംഭവം. സഹു ആളുകളെ നിർബന്ധിത പരിവർത്തനത്തിന് ഇരയാക്കുന്നതായി നാട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇതേ തുടർന്ന് പോലീസ് സ്‌റ്റേഷനിലേക്ക് പോകുന്നതിനിടെയായിരുന്നു മർദ്ദനം. വിവരം അറിഞ്ഞ പോലീസുകാർ എത്തിയാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്.
ഭട്ഗാവിലെ ആളുകളെയാണ് പാസ്റ്റർ നിർബന്ധിച്ച് ക്രിസ്ത്യൻ മതത്തിലേക്ക് മാറ്റിയത്. സംഭവത്തിൽ ഹിന്ദു സംഘടനകൾ ഉൾപ്പെടെ പാസ്റ്റർക്കെതിരെ പോലീസിൽ പരാതി നൽകിയിരുന്നു.
Comments