ലക്‌നൗ: 24 വർഷമായി പ്രവർത്തനരഹിതമായ ആശുപത്രി ലിഫ്റ്റിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി. ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ കൈലിയിലുള്ള ഒപെക് ആശുപത്രി ലിഫ്റ്റിലാണ് സംഭവം.
അറ്റകുറ്റപ്പണിക്കായി ലിഫ്റ്റ് തുറന്നപ്പോഴാണ് പുരുഷന്റെ അസ്ഥികൂടം കണ്ടെത്തിയത്. മരിച്ചത് ആരെന്ന് കണ്ടെത്താൻ അസ്ഥികൂടം ഡിഎൻഎ പരിശോധനയ്‌ക്ക് അയച്ചു.
1991ലാണ് ഒപ്പെക് ആശുപത്രിയുടെ നിർമ്മാണം ആരംഭിച്ചത്. ലിഫ്റ്റ് 1997 വരെ പ്രവർത്തിച്ചതായി പോലീസ് പറഞ്ഞു. 24 വർഷം മുൻപ് ആരെയെങ്കിലും കാണാതായതായി പരാതി ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷണത്തിലാണ് പോലീസ്. ആരെങ്കിലും യുവാവിനെ കൊന്നതാണോ,ആതോ ശ്വാസം മൂട്ടി മരിച്ചതാണോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. ഡിഎൻഎ റിപ്പോർട്ട് സമർപ്പിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നും ബസ്തിയിലെ അഡീഷണൽ പോലീസ് സൂപ്രണ്ട് ദീപേന്ദ്ര നാഥ് ചൗധരി പറഞ്ഞു.
എന്തെങ്കിലും രേഖാമൂലമുള്ള പരാതി ഈ വിഷയത്തിൽ ലഭിച്ചിട്ടുണ്ടെങ്കിൽ കേസ് രജിസ്റ്റർ ചെയ്യും. നിലവിൽ പോലീസ് പല കോണുകളിൽ അന്വേഷണം നടത്തുന്നുണ്ട്. കേസിലെ നിഗൂഢത പുറത്തുകൊണ്ടുവരണം. ഇതിനായി ജില്ലയിലെ 24 പോലീസ് സ്റ്റേഷനുകളുടെ സഹായവും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Comments