ലക്നൗ : പൊതുപരിപാടിയിൽ വർഗ്ഗീയ പരാമർശവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ബറാബങ്കി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ഒവൈസിയുടെ പരാമർശം. സംഭവത്തിൽ ഒവൈസിക്കെതിരേ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
തെരഞ്ഞെടുപ്പിന്റെ ഭാഗമായി നഗരത്തിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു ഒവൈസിയുടെ പരാമർശം. മസ്ജിദിൽ നിന്നുള്ള ബാങ്കുവിളി ഒരു ഉദ്യോഗസ്ഥന് അസ്വസ്ഥതയുണ്ടാക്കിയെന്നും, അതിനാലാണ് പൊളിച്ചു കളഞ്ഞതെന്നുമായിരുന്നു ഒവൈസി പറഞ്ഞത്. ഇതിന് പുറമേ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും ഒവൈസി ആരോപണങ്ങൾ ഉന്നയിച്ചു.
ഭൂമി കയ്യേറി നിർമ്മിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മസ്ജിദ് ഭരണകൂടം പൊളിച്ചു നീക്കിയത്. എന്നാൽ ഇതിനെ ഒവൈസി വർഗ്ഗീയ വത്കരിക്കുന്നതിന് പിന്നിലെ ലക്ഷ്യം മുസ്ലീം വോട്ടുകളാണെന്നാണ് ഉയരുന്ന വിമർശനം.
Comments