മാഞ്ചസ്റ്റർ: ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ അവസാന ടെസ്റ്റ് റദ്ദാക്കി. മുഖ്യപരിശീലകൻ രവിശാസ്ത്രിയും മറ്റ് രണ്ട് സഹപരിശീലകരും കൊറോണ ബാധിതരായതിനെ തുടർന്നാണ് മത്സരം തുടങ്ങുന്നതിൽ അനിശ്ചിതത്വം നേരിട്ടത്. നാലു താരങ്ങളുടെ കൊറണ പരിശോധനാ ഫലം വൈകിയതോടെയാണ് ഇരു ക്രിക്കറ്റ് ബോർഡുകളും മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്.
Following ongoing conversations with the BCCI, the ECB can confirm that the fifth LV= Insurance Test at Emirates Old Trafford, due to start today, will be cancelled.
— England Cricket (@englandcricket) September 10, 2021
മത്സരം ഇനി അടുത്തവർഷം പൂർത്തിയാക്കുമോ എന്നകാര്യത്തിൽ തീരുമാനം ആയിട്ടില്ല. രണ്ടാം ഘട്ട പരിശോധനാ ഫലം വരാത്ത സാഹചര്യത്തിലാണ് മത്സരം അനിശ്ചിതത്വത്തിലായത്. രോഹിത് ശർമ്മ, ചേതേശ്വർ പൂജാര, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ്മ എന്നിവരുടെ രണ്ടാം ഘട്ട ഫലമാണ് ഇനിയും വരാനുണ്ടായിരുന്നത്. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്.
ഈ മാസം 19-ാം തിയതി ഐ.പി.എൽ തുടങ്ങാനിരിക്കുന്ന സാഹചര്യത്തിൽ താരങ്ങളുടെ ക്വാറന്റൈൻ പൂർത്തിയാക്കേണ്ടതിനാലാണ് മത്സരം വേണ്ടന്ന ധാരണയിലെത്തിയത്.
ഇംഗ്ലീഷ് താരങ്ങൾ പൊതുവേ മത്സരം നടത്തുന്നതിൽ അതൃപ്തി അറിയിച്ചിരുന്നു. എന്നാൽ വിരാട് കോഹ്‌ലി അടക്കം നെഗറ്റീവായ സാഹചര്യത്തിൽ മത്സരിക്കാൻ തയ്യാറാണെന്നാണ് ഇന്ത്യ അറിയിച്ചത്.
ഇന്ത്യൻ ടീമിനെ സമ്മർദ്ദത്തിലാക്കി രവിശാസ്ത്രി ബൗളിംഗ് പരിശീലകൻ ഭരത് അരുൺ, ഫീൽഡിംഗ് പരിശീലകൻ ആർ. സിദ്ധാർത്ഥ് എന്നിവർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. അവരെ മൂന്ന് പേരേയും നാലു ദിവസം മുന്നെ ക്വാറന്റൈനിലാക്കിയിരുന്നു. ഇന്ത്യൻ താരങ്ങളുടെ കൊറോണ പരിശോധന നടത്തിയെങ്കിലും പിന്നീട് ആരുടെ ഫലവും പോസിറ്റീവായിട്ടില്ല.
Comments