ന്യൂയോർക്ക്: ടെന്നീസ് ലോകത്തിൽ ഏറ്റവുമധികം കീരീടമെന്ന നേട്ടത്തിലേക്ക് ഒരുപടി കൂടി അടുത്ത് നൊവാക് ജോക്കോവിച്ച്. ഇന്നലെ സെമിഫൈനലിൽ അലക്‌സാണ്ടർ സ്വരേവിനെയാണ് തോൽപ്പിച്ചത്. അഞ്ചു സെറ്റ് നീണ്ട മാരത്തൺ പോരാട്ടത്തിന് ഒടുവിലാണ് ലോക ഒന്നാം നമ്പർ താരത്തിന്റെ ജയം. ഫൈനലിൽ ജോക്കോവിച്ച് മെദ്‌വദേവിനെ നേരിടും
അല്കാണ്ടർ സ്വരേവിനെതിരെ ആദ്യ സെറ്റ് 4-6ന് കൈവിട്ട സെർബിയൻ താരം രണ്ടും മൂന്നും സെറ്റുകൾ 6-2, 6-4ന് നേടി. നാലാം സെറ്റിൽ കരുത്തോടെ റഷ്യൻ താരം തിരികെ എത്തിയെ ങ്കിലും നിർണ്ണായകമായ അഞ്ചാം സെറ്റിൽ 6-2ന് അനായാസമായാണ് ജോക്കോവിച്ച് ജയം സ്വന്തമാക്കിയത്.
ഈ വർഷത്തെ മൂന്ന് ഗ്രാൻഡ് സ്ലാം കിരീടവും സ്വന്തമാക്കിയാണ് ജോക്കോവിച്ച് മുന്നേറുന്നത്. ഓസ്‌ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ എന്നീ കിരീടങ്ങൾ 34കാരനായ ജോക്കോവിച്ച് നേടിക്കഴിഞ്ഞു.
Comments