ലക്നൗ : ഗാന്ധിയേയും , നെഹ്രുവിനേയും താലിബാൻ ഭീകരരോട് ഉപമിച്ച് ജമൈത് ഉലമാ-ഇ-ഹിന്ദ് പ്രസിഡന്റും, ദാറുൽ ഉലൂം ദിയോബന്ദിന്റെ പ്രിൻസിപ്പലുമായ അർഷാദ് മദനി . താലിബാൻ ഒരു ഭീകര സംഘടനയാണെന്ന് വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞ മദനി, താലിബാനികളെ സ്വാതന്ത്ര്യസമര സേനാനികളായാണ് വിശേഷിപ്പിക്കുന്നത്.
ദൈനിക് ഭാസ്കറിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മദനിയുടെ വിവാദ പരാമർശം . കീഴ്പ്പെടുത്തുന്നതിനെതിരെ പോരാടുന്നത് ഭീകരവാദമാണെങ്കിൽ, മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, മൗലാനാ ഹസ്രത്ത് ശേഖുദ്ദീൻ എന്നിവരും ഭീകരവാദികളാണ് . ബ്രിട്ടീഷ് സർക്കാരിനെതിരെ പോരാടിയവരെല്ലാം ഭീകരരാണ്- മദനി പറഞ്ഞു.
താലിബാൻ റഷ്യയോടും അമേരിക്കയോടും യുദ്ധം ചെയ്യുകയും അടിമത്തത്തിന്റെ ചങ്ങലകൾ തകർക്കുകയും ചെയ്തുവെന്ന് പ്രസ്താവിക്കുന്ന മദനി അടിമത്തത്തെ എതിർക്കുന്ന ഒരു പ്രത്യയശാസ്ത്രമാണ്` താലിബാനെന്നും പ്രശംസിക്കുന്നു. അവരുടെ പൂർവ്വികരും സ്വാതന്ത്ര്യത്തിനായി താലിബാനെ പോലെ പോരാടി എന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ താലിബാനുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും മദനി പറഞ്ഞു .
ബുർഖ നിർബന്ധമാക്കിയ താലിബാന്റെ രീതികളെയും മദനി അംഗീകരിച്ചു . സ്ത്രീകളുടെ ശരീരത്തിന്റെ സൗന്ദര്യം വെളിപ്പെടുത്താത്ത ഒരു അയഞ്ഞ വസ്ത്രമാണ് ബുർഖ . ലിപ്സ്റ്റിക്കും ക്രീമും പുരട്ടരുതെന്നും മദനി കൂട്ടിച്ചേർത്തു .
Comments