ന്യൂഡൽഹി: കരൾ രോഗബാധയെ തുടർന്ന് ദുരിതമനുഭവിക്കുന്ന അച്ഛനെ തിരികെ ജീവിതത്തിലേക്ക് കൊണ്ട് വരാനായി കോടതിയെ സമീപിച്ച് പതിനേഴുകാരൻ. പ്രായപൂർത്തി ആകാത്തതിനാൽ കുട്ടിക്ക് കരൾ നൽകുവാൻ സാധിക്കില്ല. ഇതിന് അനുവദിക്കണമെന്ന ഹർജിയുമായാണ് പതിനേഴുകാരൻ കോടതിലെത്തിയത്. കുട്ടിയുടെ ഹർജിയെ തുടർന്ന് ഡൽഹി ഹൈക്കോടതി സർക്കാരിനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസിനും (ഐഎൽബിഎസ്) നോട്ടീസയച്ചു.
കരൾ രോഗബാധയെ തുടർന്ന് അച്ഛൻ വളരെ കാലമായി ചികിത്സയിലാണ്. ജീവൻ രക്ഷിക്കാനായി കരൾ മാറ്റിവയ്‌ക്കലാണ് ഏക മാർഗം. അമ്മയ്‌ക്കും മൂത്ത സഹോദരനും ശാരീരിക പ്രശ്‌നങ്ങൾ ഉള്ളതിനാൽ അവർക്ക് കരൾ നൽകുവാൻ സാധിക്കില്ല. അതുകൊണ്ട് കരൾ പകുത്ത് നൽകാൻ തന്നെ അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം
അവയവ മാറ്റിവയ്‌ക്കൽ സംബന്ധിച്ച സർക്കാർ ഉത്തരവ് അനുസരിച്ച് പ്രായപൂർത്തിയാകാത്തതിനാൽ കുട്ടിയ്‌ക്ക് കരൾ പകുത്തു നൽകുവാൻ സാധിക്കില്ല. എന്നാൽ അച്ഛനെ രക്ഷിക്കുവാൻ മറ്റു മാർഗങ്ങളില്ലാത്തതിനാലാണ് പതിനേഴുകാരൻ കോടതിയെ സമീപിച്ചത്.
Comments