തിരുവനന്തപുരം: സ്വകാര്യ ലാബുകളിൽ ആന്റിജൻ പരിശോധന നിർത്തലാക്കാൻ തീരുമാനം. അടിയന്തിര ഘട്ടങ്ങളിൽ ഡോക്ടറുടെ നിർദേശമനുസരിച്ച് മാത്രം സർക്കാർ-സ്വകാര്യ ലാബുകളിൽ ഇനി ആന്റിജൻ പരിശോധന നടത്താം. ഇന്ന് ചേർന്ന കൊറോണ അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.
നിലവിൽ 65 വയസിന് മുകളിലുള്ളവരാണ് കൂടുതലായും കൊറോണ ബാധിച്ച് മരിക്കുന്നത്. അതിനാൽ 65ന് മേലെയുള്ളവരിൽ വാക്‌സിൻ സ്വീകരിക്കാത്തവരെ കണ്ടെത്തി കുത്തിവെയ്പ്പ് നടത്താൻ പ്രത്യേക ഡ്രൈവ് നടത്താനും യോഗത്തിൽ തീരുമാനമായി. വാക്‌സിനേഷൻ നടത്താത്തവരിൽ മരണനിരക്ക് വർദ്ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാനും നിർദേശം നൽകി. പ്രതിവാര ഇൻഫക്ഷൻ റേഷ്യോ പത്തിൽ അധികമുള്ള വാർഡുകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
Comments