ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വർദ്ധിക്കുന്നു.കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ 53 പുതിയ ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരു വർഷത്തിനിടെ 211 കേസുകളാണ് മൊത്തതിൽ സംസ്ഥാനത്തുളളത്.
2019 ജനുവരി 1 മുതൽ സെപ്തംബർ 18 വരെയുള്ള കാലയളവിലെ ഡെങ്കിപ്പനി കേസുകളുടെ എണ്ണത്തിൽ ഈ വർഷം എറ്റവും ഉയർന്ന നിരക്കാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്.
മുനിസിപ്പൽ കോർപ്പറേഷനുകൾ നൽകിയ റിപ്പോർട്ട് പ്രകാരം സെപ്തംബർ 11 വരെ 158 ഡെങ്കിപ്പനി കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഡെങ്കിപ്പനി മൂലം മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
മലേറിയ, ഡെങ്കിപ്പനി, ചിക്കുൻഗുനിയ എന്നീ രോഗങ്ങളും ജനങ്ങൾക്കിടയിൽ പടർന്നുപിടിക്കുന്നുണ്ട്. 86 മലേറിയ കേസുകളും 44 ചിക്കുൻഗുനിയ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പകർച്ചവ്യാധി പരത്തുന്ന രോഗങ്ങൾ തടയുന്നതിനുള്ള നടപടികളിൽ ഇപ്പോഴും സർക്കാർ ശ്രദ്ധ കേന്ദികരിച്ചിട്ടില്ല.
തലസ്ഥാനത്ത്് ഇന്നുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ഡെങ്കിപ്പനി കേസുകൾ നിയന്ത്രണത്തിലാണെന്നാണ് സർക്കാർ പറയുന്നത്. ജനങ്ങൾ ജാഗ്രത പുലർത്തുണമെന്നും പകർച്ചവ്യാധി മൂലമുണ്ടാകുന്ന ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ എല്ലാവരും തയ്യാറാകണമെന്നും ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ അറിയിച്ചു.
പകർച്ചവ്യാധികൾക്കെതിരായുളള പോരാട്ടത്തിൽ ഡൽഹി സർക്കാർ ‘പ്രചാരണ രാഷ്‌ട്രീയം’ കളിക്കുകയാണെന്നും ദക്ഷിണ ഡൽഹി മേയർ മുകേഷ് സൂര്യൻ ആരോപിച്ചിരുന്നു.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നഗരത്തിലെ പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിൽ ക്രെഡിറ്റ് എടുക്കുന്നുവെന്ന് ദക്ഷിണ ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ മുതിർന്ന ബിജെപി നേതാവ് അവകാശപ്പെട്ടിരുന്നു.
ഡെങ്കിപ്പനി, മലേറിയ, ചിക്കുൻഗുനിയ എന്നിവ തടയുന്നതിനായി പൊതുജനാരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോഗി റാം ജെയിൻ അറിയിച്ചു.
Comments