ബെംഗളൂരു: കർണാടകയിൽ ഡെങ്കിപ്പനികൾ കുറയുന്നതായി റിപ്പോർട്ട്.സെപ്തംബർ ഒന്ന് മുതലുളള കണക്കുകൾ പ്രകാരം സർക്കാർ ആശുപത്രിക്കളിൽ 40 പേര് മാത്രമാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ആശുപത്രി സൂപ്രണ്ട് ഡോ.കെ.ശങ്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യതലസ്ഥാനത്തും ഡെങ്കിപ്പനി കേസുകൾ വർദ്ധിക്കുന്നതായും റിപ്പോർട്ട് ചെയ്തിരുന്നു.കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ 53 പുതിയ ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരു വർഷത്തിനിടെ 211 കേസുകളാണ് നിലവിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുളളത്.
മലേറിയ, ഡെങ്കിപ്പനി, ചിക്കുൻഗുനിയ എന്നീ രോഗങ്ങളും ജനങ്ങൾക്കിടയിൽ പടർന്നുപിടിക്കുന്നുണ്ട്. 86 മലേറിയ കേസുകളും 44 ചിക്കുൻഗുനിയ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
2019 ജനുവരി 1 മുതൽ സെപ്തംബർ 18 വരെയുള്ള കാലയളവിലെ ഡെങ്കിപ്പനി കേസുകളുടെ എണ്ണത്തിൽ ഈ വർഷം എറ്റവും ഉയർന്ന നിരക്കാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിട്ടുളളത്.
ഉത്തർപ്രദേശിലും പകർച്ചവ്യാധിയായ ഡെങ്കിപ്പനി വർദ്ധിച്ചുവരികയാണ്. പല ജില്ലകളിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട് .
Comments