ന്യൂയോർക്ക്: ബഹിരാകാശവും അന്യഗ്രഹജീവികളും എല്ലാം പ്രമേയമാക്കി നിരവധി സിനിമകൾ ഇറങ്ങിയിട്ടുണ്ട്. ഇതിനായി കോടികൾ മുടക്കി സെറ്റിട്ടും സാങ്കേതിക വിദ്യകളുടെ സഹായത്തോടെയും ബഹിരാകാശത്തെ ഭൂമിയിൽ പുന: സൃഷ്ടിക്കുകയാണ് പതിവ്. എന്നാൽ സിനിമാചിത്രീകരണം ഭൂമിയിൽ നിന്ന് ബഹിരാകാശം വരെ എത്തി നിൽക്കുകയാണിപ്പോൾ.
ടെസ്‌ല മോട്ടോഴ്‌സ്, സെപെയ്‌സ് എക്‌സ് എന്നിവയുടെ സ്ഥാപകനായ ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലാണ് ബഹിരാകാശത്ത് നിർമിയ്‌ക്കുന്ന ആദ്യ സിനിമ ഇറങ്ങുന്നത്.
സിനിമ ചിത്രീകരിക്കുന്നതിനായുള്ള സെറ്റിന്റെ ജോലികൾ അന്തിമഘട്ടത്തിലെത്തിയിരിക്കുകയാണ്.ഒരാഴ്ചയ്‌ക്കകം സെറ്റ് നിർമ്മാണം പൂർത്തീകരിക്കാനാവുമെന്നാണ് സംഘം വിശ്വസിക്കുന്നത്. മനുഷ്യന്റെ ബഹിരാകാശത്തിലെ പുതിയ കാൽവെപ്പ് ഏറെ ആവേശത്തോടെയാണ് ലോകം ഏറ്റെടുത്തിരിക്കുന്നതെങ്കിലും സിനിമാ ചിത്രീകരണത്തിനെ ചൊല്ലി നിരവധി ആശങ്കകളും ഇതോടൊപ്പം ഉയരുന്നുണ്ട്.സിനിമ ചിത്രീകരിക്കുന്നതിനായി പുറപ്പെടുന്ന സംഘത്തിന് പുറമേ കുന്നുകൂടുന്ന മാലിന്യത്തെ പറ്റിയും ആശങ്കാകുലരാണ് ലോകം.
ബഹിരാകാശദൗത്യങ്ങൾ അവസാനിക്കുമ്പോൾ നിരവധി സാധനങ്ങൾ നിലയത്തിൽ ഉപേക്ഷിച്ച് തിരിച്ചെത്തുകയാണ് പതിവ്. കോടികൾ മുടക്കിയെടുക്കുന്ന സിനിമ ചിത്രീകരണത്തിലും മാലിന്യം കുന്നുകൂടുമെന്നതിൽ സംശയമില്ല.ഇതാണ് പ്രകൃതി സ്‌നേഹികളെ ആശങ്കപ്പെടുത്തുന്നത്. ഈ സിനിമ ചിത്രീകരണം വിജയിക്കുകയാണെങ്കിൽ തുടർന്നും നിരവധി സിനിമകളുടെ ചിത്രീകണത്തിന് ബഹിരാകാശം വേദിയാവും ആ സമയം പുറന്തള്ളപ്പെടുന്ന മാലിന്യത്തിന്റ അളവും വർദ്ധിക്കും ഇതാണ് പ്രകൃതി സ്‌നേഹികളെ ആശങ്കയിലാക്കുന്നത്. സിനിമാ ചിത്രീകരണത്തിന് ശേഷം മാലിന്യം പുറന്തള്ളരുതെന്ന അഭ്യർത്ഥനയാണ് ഇവർ മുന്നോട്ട് വെയ്‌ക്കുന്നത്. ഇവരുടെ അഭ്യർത്ഥന ഇലോൺ മസ്‌കിന്റെ സംഘം മുഖവിലയ്‌ക്കെടുക്കുമെന്നാണ് കരുതുന്നത്.
1,500 കോടി രൂപയാണ് ഹോളിവുഡ് ചിത്രത്തിന്റെ നിർമാണ ചെലവ് പ്രതീക്ഷിയ്‌ക്കുന്നത്. വിഖ്യാത അമേരിക്കൻ ചലച്ചിത്ര താരവും നിർമാതാവുമായ ടോം ക്രൂസുമായി ചേർന്നാണ് ഇലോൺ മസ്‌ക് സിനിമ നിർമിയ്‌ക്കുന്നത്. നാസയുമായി സഹകരിച്ചാണ് ബ്ലോക്ക്ബസ്റ്റർ ചിത്രം പുറത്തിറക്കുന്നത്..ഭൂമിയിൽ തിരിച്ചെത്താൻ കഴിയാത്തവിധം അസുഖംബാധിച്ച ബഹിരാകാശ യാത്രികനെ ശസ്ത്രക്രിയ നടത്താൻ നിയോഗിക്കപ്പെടുന്ന വനിതാ സർജന്റെ കഥയാണ് സിനിമ പറയുന്നത്
Comments