ഖാണ്ഡഹാർ: താലിബാൻ ഭരണകൂടം സ്‌കൂളുകൾ തുറക്കാൻ അനുമതി നൽകി. ആൺകുട്ടി കൾക്കാണ് പഠനം തുടരാനുള്ള അനുമതി ലഭിച്ചത്. ആഗസ്റ്റ് 15-ാം തിയതി അഫ്ഗാൻ ഭരണകൂടത്തെ പുറത്താക്കിയ ശേഷം ഈ ആഴ്ചയിലാണ് ഒരു ഇടവേളയ്‌ക്ക് ശേഷം സ്‌കൂളുകൾ തുറന്നുകൊടുത്തത്.
താലിബാന്റെ ശരി അത്ത് നിയമപ്രകാരം ആൺകുട്ടികൾക്ക് മാത്രമാണ് പുറത്തിറങ്ങി വിദ്യാഭ്യാസം നേടാനുള്ള സ്വാതന്ത്ര്യം നൽകിയിട്ടുള്ളത്. സ്ത്രീകൾക്ക് വീട്ടിൽ നിന്നും പുറത്തിറങ്ങിയുള്ള ഒരു ജോലിയ്‌ക്കും താലിബാൻ അനുമതി നൽകിയിട്ടില്ല. സർക്കാർ സേവന മേഖലയിലും വിദ്യാഭ്യാസമേഖലയിലും പ്രവർത്തിച്ചിരുന്ന സ്ത്രീകളോട് ഒരു കാരണവശാലും ജോലിക്കായി വരേണ്ടതില്ലെന്ന കർശന നിർദ്ദേശമാണ് നൽകിയത്.
എന്നാൽ നിലവിൽ അഫ്ഗാനിലെ സാമ്പത്തിക പ്രതിസന്ധികാരണമാണ് സ്ത്രീകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് ന്യായീകരണം. പ്രവിശ്യാ ഭരണകൂടത്തിന്റെ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി മാവ്‌ലാവി നൂർ അഹമ്മദാണ് ഭാവിയിൽ സ്ത്രീകൾക്കുള്ള അവകാശം പുന:സ്ഥാപിക്കുമെന്ന് വിശദീകരിക്കുന്നത്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കില്ല. പക്ഷെ ആൺകുട്ടികൾക്കൊപ്പം ഒരുമിച്ചിരിക്കുന്ന പഠന സംവിധാനം ഇനിയുണ്ടാകില്ലെന്നും അഹമ്മദ് വ്യക്തമാക്കി.
Comments