ന്യൂഡൽഹി : ലോകജനതയുടെ ജീവിതം താറുമാറാക്കിയ രോഗമാണ് കൊറോണ.നേരിട്ടും അല്ലാതെയും കൊറോണ ഉണ്ടാക്കിയ ബുദ്ധിമുട്ടുകളിൽ നിന്ന് മനുഷ്യൻ മുക്തനായിട്ടില്ല.അടുത്തിടെ ഇന്ത്യയിൽ നടന്ന ഒരു പഠനം തെളിയിക്കുന്നത് കൊറോണ ഇന്ത്യയിലെ യുവജനങ്ങളെയും ബാധിച്ചുവെന്നാണ്.
പഠനപ്രകാരം 14 ശതമാനത്തോളം ആളുകൾ കടുത്ത മാനസിക സമ്മർദ്ദത്തിന്റെ പിടിയിലാണ്. കൊറോണ രോഗം സാധാരണ ജീവിതത്തിൽ നിന്ന് മാറ്റി നിർത്തിയത് തെല്ലാന്നുമല്ല യുവാക്കളെ ബാധിച്ചത്. യൂനിസെഫ് 15-24 വയസുവരെയുള്ള ആളുകളിൽ നടത്തിയ പഠനത്തിലാണ് ഇത് തെളിയിക്കുന്നത്.കൊറോണ ലോകത്തെ അടച്ചു പൂട്ടലിലേക്ക് നയിച്ചു. ഇത് ക്രമേണയുവാക്കളെ സാമൂഹ്യമാദ്ധ്യമങ്ങളുടെ അടിമകളാക്കി മാറ്റി.സ്‌കൂളുകളും കോളേജുകളുംഅടച്ചു പൂട്ടിയത് കടുത്ത ഉത്കണഠയ്‌ക്ക് കാരണമായി. കൊറോണ യുവാക്കളെ മാനസിക സമ്മർദ്ദത്തിലേക്ക് നയിക്കുന്നുവെന്ന് ആരോഗ്യ വിദഗ്ദർ മുൻപ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് പുതിയ പഠനഫലം.
അതേസമയം കുട്ടികളിലേയും യുവാക്കളിലേയും മാനസിക ആരോഗ്യം പരിരക്ഷിക്കുന്നതിൽ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും ഇതിന് വേണ്ട നടപടികൾ സ്വീകരിച്ചു വരുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി.
Comments