അനന്തനാഗ്: ജമ്മുകശ്മീരിലും അതിർത്തിപ്രദേശങ്ങളിലും റോഡ്-പാലം നിർമ്മാണത്തിൽ വാക്കുപാലിച്ച് കേന്ദ്രസർക്കാർ. അനന്തനാഗ് നിവാസികളുടെ ചിരകാല സ്വപ്നമായ മാട്ടൻ-ആകുറാ പാലമാണ് യാഥാർത്ഥ്യമാകുന്നത്. ജമ്മുകശ്മീർ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷനാണ് പാലത്തിന്റെ പണി പൂർത്തിയാക്കുന്നത്. അടുത്തവർഷം ആദ്യത്തോടെ പാലം ജനങ്ങൾക്കായി തുറക്കും.
നിരവധി ഗ്രാമങ്ങളെ ബന്ധപ്പെടുത്തുന്ന ഏക പാലം എന്നതാണ് മാട്ടൻ-ആകുറാ പാലത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നത്. ആകുറ, നാമ്പാൽ, മാട്ടാൻ, ഖിറാം എന്നീ പ്രദേശങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കും കച്ചവടക്കാർക്കുമാണ് പാലം ഏറെ ഗുണമാവുന്നത്. 2018ലാണ് പാലത്തിന്റെ നിർമ്മാണജോലികൾ ആരംഭിച്ചത്. 15.44 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. 7 കിലോമീറ്റർ വരുന്ന അനുബന്ധ റോഡിന്റെ പണിയും അവസാനഘട്ടത്തിലാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ പിയൂഷ് സിംഗ്ല അറിയിച്ചു.
കൊറോണ സമയത്ത് മുടങ്ങിയതിനാലാണ് പാലം പണി പൂർത്തിയാകാൻ സമയമെടു ത്തതെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്തെ ജോലിക്കാരെക്കൊണ്ട് തന്നെ പണിപൂർത്തി യാക്കാനെടുത്ത തീരുമാനമാണ് അധികൃതർ എടുത്തത്. തൊഴിലവസരങ്ങൾ അനന്തനാഗ് നിവാസികൾക്ക് ലഭിക്കാൻ എല്ലാ പരിശ്രമങ്ങളും നടത്തിയിരുന്നതായി ജില്ലാ ഭരണകൂടവും വ്യക്തമാക്കി.
Comments