കൊൽക്കത്ത :ബംഗാളിലെ നോർത്ത് 24 പർഗാനയിലെ നവരാത്രി ആഘോഷ വേദിയിൽ ദേവിക്കു പകരം മുഖ്യമന്ത്രി മമതാ ബാനർജിയുടെ പ്രതിമ സ്ഥാപിച്ചത് വിവാദമാകുന്നു. ആഘോഷ വേദിയിൽ ദേവി വിഗ്രഹത്തിന് പകരം പത്ത് കൈകളോടെയുള്ള മമതയുടെ പ്രതിമയാണ് സ്ഥാപിച്ചിരിക്കുന്നത്. പ്രതിമയിലെ പത്തു കൈകൾ സർക്കാരിന്റെ പത്തു പദ്ധതികളെയാണ് സൂചിപ്പിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസിന്റെ അവകാശവാദം.എന്നാൽ ദേവിയെ അപമാനിക്കുന്ന രീതിയിൽ പ്രതിമ സ്ഥാപിച്ചതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ദേവിയെ അപമാനിക്കുന്ന രീതിയിൽ പ്രതിമ സ്ഥാപിച്ചത് മമതയുടെ താൽപര്യപ്രകാരമാണെന്നാണ് ഭക്തർ ആരോപിക്കുന്നത്. നവരാത്രി ആഘോഷം ആദിപരാശക്തിയിൽ സ്വയം അർപ്പിച്ച് ആരാധനയോടെ കഴിയേണ്ട സമയമാണ്.വ്യക്തി താൽപര്യങ്ങൾക്കുവേണ്ടി വിശ്വാസങ്ങളെ ഹനിക്കുന്ന രീതിയിലുള്ള സർക്കാരിന്റെ പ്രവൃത്തി എതിർക്കപ്പെടേണ്ടതാണെന്ന് ഭക്തർ ചൂണ്ടിക്കാട്ടി.
ഫൈബർ ഗ്ലാസിൽ പത്ത് കൈകളോട് കൂടി വെള്ള സാരിയണിയിച്ചാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. എന്നാൽ ദേവിയെ പരിഹസിക്കുന്ന രീതിയിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്ന തൃണമൂൽ കോൺഗ്രസിന്റെ ഈ പ്രവർത്തിക്കെതിരെ വ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ഭക്തർ.
ദേവീ പൂജയിലാണ് രാജ്യം മുഴുവനും.നവരാത്രി മഹോത്സവത്തിനോടുബന്ധിച്ച് നാടുമുഴുവൻ ആഘോഷങ്ങൾ സംഘടിപ്പിക്കുന്ന തിരക്കിലാണ് ഭക്തർ.ബംഗാളിലെ തെരുവ് മുഴുവനും ഭക്തി സാന്ദ്രമായിരിക്കുകയാണ്.തെരുവുകളിൽ നവരാത്രി മണ്ഡപങ്ങളും ദേവി വിഗ്രഹങ്ങളും സ്ഥാനം പിടിച്ചുകഴിഞ്ഞു.അതിനിടെയിലാണ് ദേവിയെ അപമാനിക്കുന്ന രീതിയിലുള്ള പ്രവർത്തികളുമായി തൃണമൂൽ രംഗത്തെത്തിയിരിക്കുന്നത്.
Comments