ജമ്മുകശ്മീരിന്റെ മണ്ണിൽ നിന്ന് ഉയരുന്നത് ജനകീയ പ്രതിഷേധത്തിന്റെ ശബ്ദം. അതേ, ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും ഒന്നിക്കുകയാണ്.
‘ഞങ്ങൾക്കും ജീവിക്കണം’ കശ്മീരിലെ ജനങ്ങൾ ഒന്നടങ്കം പ്രതിഷേധിക്കുകയാണ്. എല്ലാവരും ഒരുമിച്ച് തെരുവിലിറങ്ങിയിരിക്കുന്നു. ഇന്നലെ ഭീകരർ വധിച്ച രണ്ട് അദ്ധ്യാപകർക്ക് വേണ്ടിയാണ് ജനമനസ്സ് ഒന്നായിരിക്കുന്നത്.
തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകരുടെ മൃതദേഹവുമായിട്ടാണ് ജനങ്ങൾ പരസ്യമായ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. കൊലപാതകങ്ങളിൽ ശ്ക്തമായ അമർഷവും പ്രതിഷേധവും രേഖപ്പെടുത്താൻ ആയിരക്കണക്കിന് കാശ്മിരി പണ്ഡിറ്റുകളും സിഖുകാരുമാണ് ജമ്മുവിൽ ഒത്തുകൂടിയത്.
ഭീകരരുടെ ആക്രമണത്തിന് ഇരയായ അദ്ധ്യാപകർക്ക് ആദരാജ്ഞലി അർപ്പിച്ചാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. വ്യാഴാഴ്‌ച്ച രാവിലെയാണ് സ്‌കൂളിൽ ഭീകരാക്രമണം ഉണ്ടായത്. സ്‌കൂളിലേക്ക് അതിക്രമിച്ച് കയറിയ ഭീകരർ അദ്ധ്യാപകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
ശ്രീനഗർ സംഗം സർക്കാർ സ്‌കൂളിലെ പ്രിൻസിപ്പലായ സതീന്ദർ കൗറും അദ്ധ്യാപകനായ ദീപക് ചാന്ദുമാണ് നിഷ്ഠൂമായി വധിക്കപ്പെട്ടത്. പ്രദേശത്ത് കശ്മീരി പണ്ഡിറ്റകൾക്കും, സിഖുകാർക്കുമെതിരെ നടക്കുന്ന ഭീകരരുടെ നരനായാട്ട് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനങ്ങൾ രംഗത്തെത്തിയിരിക്കുന്നത്. ‘ഞങ്ങൾക്കും ജീവിക്കണം’ എന്നെഴുതിയ പ്ലക്കാർഡുകളുമായാണ് പ്രതിഷേധം. സമരത്തിന് പിന്തുണയുമായി ലക്ഷക്കണക്കിന് പേർ എത്തുകയും ചെയ്തു.
കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ശ്രീനഗറിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. ചൊവ്വാഴ്ച ശ്രീനഗർ ഇക്ബാൽ പാർക്കിലെ മെഡിക്കൽ ഷോപ്പ് ഉടമ മക്കാൻ ലാൽ ബിന്ദ്രുവിനെ ഭീകരർ കൊലപ്പെടുത്തിയിരുന്നു. അന്ന് രാത്രി ബിഹാർ സ്വദേശിയായ വഴിയോര കച്ചവടക്കാരനെയും മറ്റൊരാളെയും ഭീകരർ വെടിവെച്ച് കൊന്നിരുന്നു.
ഇനി കശ്മീർ പണ്ഡിറ്റുകൾക്കായും സിഖ് പൗരന്മാരാർക്കുവേണ്ടിയും ഒന്നിച്ചണിനിരക്കുമെന്ന് കശ്മീരിലെ മുസ്ലീം സമൂഹവും ഒന്നടങ്കം പറയുന്നു. ആകെ മാറിയിരിക്കുന്നു നമ്മുടെ ജമ്മുകശ്മീർ. ജനങ്ങളുടെ മനസ്സിൽ ഇന്ത്യൻ ദേശീയത എന്ന ഒറ്റവികാരം മാത്രം. ശക്തമായ ഭരണകൂടത്തിന്റെ തണിലാണെന്ന് അവർ അഭിമാനത്തോടെ പറയുന്നു. ഇതാണ് അഖണ്ഡഭാരതമെന്ന ഇന്ത്യക്കാർ എന്നും സ്വപ്നം കണ്ട ഐക്യം. കശ്മീരിലെ പണ്ഡിറ്റുകൾക്കായി താഴ്‌വരിയിൽ എല്ലാവരും കൈകോർക്കുകയാണ്. ശക്തമായ ജമ്മുകശ്മീരിനായി.
Comments