കോഴിക്കോട്: വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് മുസ്ലിം ലീഗ് നേതാവും എംപിയുമായ ഇ ടി മുഹമദ് ബഷീറിന്റെ മകനെതിരെ ജപ്തി നടപടി തുടങ്ങി ബാങ്കുകൾ. ഇ ടി മുഹമദ് ബഷീറിന്റെ മകൻ ഇ ടി ഫിറോസിനെതിരെയാണ് പഞ്ചാബ് നാഷണൽ ബാങ്കും കാനറ ബാങ്കും സംയുക്തമായി ജപ്തി നടപടി ആരംഭിച്ചത്.
200 കോടിയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നാണ് നടപടി. ബാങ്കുകൾ ഫിറോസിന്റെ കോഴിക്കോട്ടെ കമ്പനിക്ക് വൻ തുക വായ്പ നൽകിയിരുന്നു. ഇത് തിരിച്ചടയ്‌ക്കാത്തതിനെ തുടർന്നാണ് നടപടി. വായ്പ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ടുള്ള കേസിൽ ഈ മാസം 21നകം വസ്തുവകകൾ ഏറ്റെടുക്കണമെന്ന് കോഴിക്കോട് സിജെഎം കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
കോടതിയുടെ ഉത്തരവിന്റെ ചുവട് പിടിച്ചാണ് ബാങ്കുകൾ ജപ്തിയുമായി മുന്നോട്ട് പോകുന്നത്. ഇ ടി ഫിറോസിന്റെ വീടും വസ്തുവകകളും ജപ്തി ചെയ്യാനാണ് ബാങ്കുകളുടെ നീക്കം. കോഴിക്കോട്ടെ ഫോർ ഇൻ ബസാറും ജപ്തിചെയ്യേണ്ട വസ്തുക്കളുടെ പട്ടികയിലുണ്ട്.
അതേസമയം, വായ്പ തിരിച്ചടയ്‌ക്കുമെന്നാണ് ഇ.ടി ഫിറോസിന്റെ നിലപാട്. അദ്ദേഹ്ത്തിന്റെ ഉടമസ്ഥതയിലുള്ള അന്നം സ്റ്റീൽ പ്രൈവറ്റ് ലിമിറ്റഡിനായി എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നാണ് നടപടി. ഫിറോസിനെ ക്കൂടാതെ മൂന്ന് പേർ കൂടി അന്നം സ്റ്റീൽ പ്രൈവറ്റ് ലിമിറ്റഡിൽ പാർട്ണർമാരുണ്ട്.
Comments