തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് പിന്നാലെ വിഡ്ഡിത്ത പ്രസ്താവനയുമായി മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണിയും. നിയമസഭയിൽ നടത്തിയ പ്രസ്താവനയിലാണ് ചിഞ്ചുറാണിക്ക് അബദ്ധം പിണഞ്ഞത്.
കുളമ്പുരോഗത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ മന്ത്രി പറഞ്ഞതെല്ലാം അബദ്ധങ്ങളായിരുന്നു. മന്ത്രിക്ക് രോഗത്തിന്റെ പേര് പോലും അറിയുമായിരുന്നില്ല. തൊട്ട് അടുത്തിരുന്ന സാമാജികനോട് ചോദിച്ചാണ് കുളമ്പ് രോഗമെന്ന് പറഞ്ഞത്.
അതിനുശേഷം പറഞ്ഞത് ഇങ്ങനെയായിരുന്നു കുളമ്പുരോഗത്തിന്റെ ചികിത്സ മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്ന് ആരംഭിക്കും. നാല് വർഷം കൊണ്ട് രോഗം തുടച്ചു നീക്കുമെന്നും മന്ത്രി വ്യക്തമാക്കി. കന്നുകാലികൾക്ക് ടാക്‌സ് ഏർപ്പെടുത്തുമെന്നാണ് തുടർന്ന് പറഞ്ഞത്. പിന്നീട് ആരോ പറഞ്ഞത് കേട്ട് ഇൻഷൂറൻസ് എന്ന് തിരുത്തി. ചിഞ്ചുറാണിയുടെ പ്രസ്താവന കൈവിട്ടുവെന്ന് മനസ്സിലാക്കിയപ്പോൾ തൊട്ട് അടുത്തിരുന്ന മന്ത്രി മുഹമദ് റിയാസ് ഉൾപ്പെയെയുളളവർ ഡെസ്‌കിൽ അടിച്ച് പ്രസംഗം നിർത്തിക്കുകയായിരുന്നു.
ഇന്ത്യയിൽ 35 സംസ്ഥാനങ്ങളിൽ സ്‌കൂൾ തുറന്നുവെന്നാണ് കഴിഞ്ഞ ദിവസം മന്ത്രി വി ശിവൻകുട്ടി പറഞ്ഞത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയിരുന്നു. ശിവൻകുട്ടിയെ പരിഹസിച്ച് നിരവധി പേർ രംഗത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ചിഞ്ചുറാണിയുടെ അബദ്ധവും വൈറലായിരിക്കുന്നത്.
പിണറായി മന്ത്രിസഭയിലെ മന്ത്രിമാർക്ക് പ്രാപ്തിയില്ലാത്തത് കൊണ്ട് കഴിഞ്ഞ മാസം മാനജ്‌മെന്റ് വിദഗ്ധരെ കൊണ്ടുവന്ന് പരിശീലനം നൽകിയിരുന്നു. എന്നാൽ അതുകൊണ്ടൊന്നും പ്രയോജനമുണ്ടായില്ല എന്നാണ് ഇത്തരം അബദ്ധപ്രസ്താവനകൾ സൂചിപ്പിക്കുന്നത്.
Comments