നെഹ്‌റുവിന്റെ ചതിയ്ക്ക് കാലത്തിന്റെ തിരുത്ത്;പറക്കും 'മഹാരാജയെ' വീണ്ടെടുത്ത് ടാറ്റ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നെഹ്‌റുവിന്റെ ചതിയ്‌ക്ക് കാലത്തിന്റെ തിരുത്ത്;പറക്കും ‘മഹാരാജയെ’ വീണ്ടെടുത്ത് ടാറ്റ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2021, 05:42 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയുടെ വ്യോമയാനരംഗത്ത് ഒട്ടേറെ വഴിത്തിരിവുകൾക്ക് സാക്ഷ്യം വഹിച്ച് 68 വർഷങ്ങൾക്കുശേഷം എയർ ഇന്ത്യ ടാറ്റാ കുടുംബത്തിലേയ്‌ക്ക് തിരിച്ചു പറക്കുകയാണ്. 60,000 കോടി രൂപയുടെ കടബാധ്യത ഉണ്ടാക്കിയ വിമാന കമ്പനിയുടെ കൈമാറ്റത്തെ വിമർശിച്ചും അനുകൂലിച്ചും ചർച്ചകളും സംവാദങ്ങളും ചൂടുപിടിക്കുകയാണ്. ഔദ്യോഗിക ഉടമസ്ഥതയിൽ വിമാനമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യകൂടി ഉൾപ്പെട്ടെന്ന് പരിതപിക്കുകയാണ് കൈമാറ്റത്തെ വിമർശിക്കുന്നവർ. നെഹ്‌റുവിന്റെ ചതി എയർ ഇന്ത്യയുടെ കൈമാറ്റത്തോടെ നരേന്ദ്ര മോദി തിരുത്തിയെന്നാണ് അനുകൂലികളുടെ വിലയിരുത്തൽ.

ഇന്ത്യയിലെ ആദ്യ ലൈസൻസ്ഡ് വാണിജ്യ പൈലറ്റ് കൂടിയായ ജെആർഡി ടാറ്റ 1932 ൽ ആണ് ടാറ്റാ എയർ സർവ്വീസ് ആരംഭിക്കുന്നത്. അതേ വർഷം ഒക്ടോബർ 15 ന് ഇന്നത്തെ പാകിസ്താനിലെ കറാച്ചിയിൽ നിന്ന് മുബൈയിലേയ്‌ക്ക് ആദ്യ സർവ്വീസ് നടത്തി ചരിത്രം കുറിച്ചു. പ്രാരംഭ ഘട്ടത്തിൽ കത്തുകൾ എത്തിക്കുന്നതിനായി ഉപയോഗിച്ചിരുന്ന സർവ്വീസുകൾ 1940 തോടെ വാണിജ്യ ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താൻ തുടങ്ങി. അഞ്ച് വർഷം പൂർത്തി ആയപ്പോൾ തന്നെ കമ്പനിയുടെ ലാഭം തുടക്കത്തിലെ 60,000 രൂപയിൽ നിന്ന് ആറുലക്ഷത്തിലെത്തിയിരുന്നു.

1946 ൽ ടാറ്റ എയർലൈൻ എന്ന പേര് മാറ്റി എയർ ഇന്ത്യ ലിമിറ്റഡാക്കിമാറ്റുകയും ഒരുവർഷത്തിനുള്ളിൽ തന്നെ യൂറോപ്പിലേക്ക് ആദ്യ വിദേശ യാത്ര ആരംഭിച്ച് അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. 1953 ലാണ് പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ പ്രത്യേക താല്പര്യ പ്രകാരം എയർ ഇന്ത്യ കേന്ദ്ര സർക്കാർ ഏറ്റെടുക്കുന്നത്. തന്റെ ആത്മസുഹൃത്തായ നെഹ്‌റുവിൽ നിന്നും ഉണ്ടായ ഈ നീക്കം എയർ ഇന്ത്യയുടെ ചെയർമാനായിരുന്ന ജെആർഡി ടാറ്റ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പലരും പിന്നീട് വെളിപ്പെടുത്തി. കഷ്ടപ്പെട്ട് വളർത്തിയെടുത്ത സാമ്രാജ്യം സ്വന്തം കൈകളിൽ നിന്ന് നഷ്ടപ്പെട്ടത് നിറകണ്ണുകളോടെ കണ്ടുനിൽക്കാൻ മാത്രമേ അദ്ധേഹത്തിന് കഴിഞ്ഞുള്ളു.

പരസ്യമായ ഒരു എതിർപ്പും പ്രകടിപ്പിക്കാതെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌ന സാക്ഷാത്കാരം ജഹാംഗിർ രത്തൻജി ദാദാഭായി ടാറ്റാ എന്ന ജെആർഡി ടാറ്റ അന്നത്തെ സർക്കാറിന് കൈമാറി. പൊതുമേഖലാ സ്ഥാപനമായ കമ്പനിയുടെ ചെയർമാനായി 1989 വരെ ജെആർഡി ടാറ്റ തുടർന്നു. ജെആർഡി ടാറ്റ പടിയിറങ്ങിയതോടെ എയർ ഇന്ത്യയുടെ ശനിദശയും തുടങ്ങി. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള നരസിംഹ റാവു സർക്കാറിന്റെ നയങ്ങളാണ് കമ്പനിയുടെ തകർച്ചക്ക് ആക്കം കൂട്ടിയത്. 2020 ലെ കണക്ക് അനുസരിച്ച് 60, 074 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് എയർ ഇന്ത്യയ്‌ക്കുളളത്.

ഇതിൽ 23,286 കോടി രൂപയുടെ ബാധ്യത ഏറ്റെടുക്കുന്ന കമ്പനി വഹിക്കണമെന്ന കർശന വ്യവസ്ഥയിലാണ് ഇപ്പോൾ കേന്ദ്ര സർക്കാർ ടാറ്റയ്‌ക്ക് കൈമാറ്റം ചെയ്യുന്നത്. ആറ് ദശകങ്ങൾക്ക് ശേഷം എയർ ഇന്ത്യ വീണ്ടും ടാറ്റ കുടുംബത്തിലേയ്‌ക്ക് തിരിച്ചെത്തുകയാണ്. അവസാന നിമിഷം വരെ സ്പൈസ് ജെറ്റുമായി കടുത്ത മത്സരത്തിലൂടെ 18,000 കോടി നൽകിക്കൊണ്ട് ജെആർഡി ടാറ്റയുടെ പിൻഗാമികൾ കൈവിട്ടുപോയ പൂർവ്വിക സ്വത്ത് സ്വന്തമാക്കുകയായിരുന്നു. വെൽകം ബാക്ക് എന്ന തലക്കെട്ടോടെ രത്തൻ ടാറ്റ കഴിഞ്ഞ ദിവസം പങ്കുവെച്ച എയർ ഇന്ത്യയുടെ പഴയ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.

ജെആർഡി ടാറ്റയും പണ്ടത്തെ ക്രൂവും ഇറങ്ങി വരുന്ന ദൃശ്യമാണ് അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചത്. എയർഇന്ത്യയുടെ കൈമാറ്റം യാഥാത്ഥ്യമായതോടെ ചരിത്ര നിമിഷമെന്നാണ് ടാറ്റാ കുടുംബത്തിലെ മറ്റുളള മുതിർന്ന അംഗങ്ങൾ പ്രതികരിച്ചത്. നിർണായകമായ തീരുമാനം കേന്ദ്രസർക്കാർ കൈക്കൊണ്ടതോടെ എയർ ഇന്ത്യ പ്രതാപ കാലത്തെയ്‌ക്കു പറക്കാനുള്ള ചിറക് വിരിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് ജീവനക്കാരും അഭ്യുദയകാംക്ഷികളും.

Tags: airindiapm narendra moditata- air indiaRATAN TATTAAir India ExpressIndia Government
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies