നെഹ്‌റുവിന്റെ ചതിയ്ക്ക് കാലത്തിന്റെ തിരുത്ത്;പറക്കും 'മഹാരാജയെ' വീണ്ടെടുത്ത് ടാറ്റ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നെഹ്‌റുവിന്റെ ചതിയ്‌ക്ക് കാലത്തിന്റെ തിരുത്ത്;പറക്കും ‘മഹാരാജയെ’ വീണ്ടെടുത്ത് ടാറ്റ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2021, 05:42 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയുടെ വ്യോമയാനരംഗത്ത് ഒട്ടേറെ വഴിത്തിരിവുകൾക്ക് സാക്ഷ്യം വഹിച്ച് 68 വർഷങ്ങൾക്കുശേഷം എയർ ഇന്ത്യ ടാറ്റാ കുടുംബത്തിലേയ്‌ക്ക് തിരിച്ചു പറക്കുകയാണ്. 60,000 കോടി രൂപയുടെ കടബാധ്യത ഉണ്ടാക്കിയ വിമാന കമ്പനിയുടെ കൈമാറ്റത്തെ വിമർശിച്ചും അനുകൂലിച്ചും ചർച്ചകളും സംവാദങ്ങളും ചൂടുപിടിക്കുകയാണ്. ഔദ്യോഗിക ഉടമസ്ഥതയിൽ വിമാനമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യകൂടി ഉൾപ്പെട്ടെന്ന് പരിതപിക്കുകയാണ് കൈമാറ്റത്തെ വിമർശിക്കുന്നവർ. നെഹ്‌റുവിന്റെ ചതി എയർ ഇന്ത്യയുടെ കൈമാറ്റത്തോടെ നരേന്ദ്ര മോദി തിരുത്തിയെന്നാണ് അനുകൂലികളുടെ വിലയിരുത്തൽ.

ഇന്ത്യയിലെ ആദ്യ ലൈസൻസ്ഡ് വാണിജ്യ പൈലറ്റ് കൂടിയായ ജെആർഡി ടാറ്റ 1932 ൽ ആണ് ടാറ്റാ എയർ സർവ്വീസ് ആരംഭിക്കുന്നത്. അതേ വർഷം ഒക്ടോബർ 15 ന് ഇന്നത്തെ പാകിസ്താനിലെ കറാച്ചിയിൽ നിന്ന് മുബൈയിലേയ്‌ക്ക് ആദ്യ സർവ്വീസ് നടത്തി ചരിത്രം കുറിച്ചു. പ്രാരംഭ ഘട്ടത്തിൽ കത്തുകൾ എത്തിക്കുന്നതിനായി ഉപയോഗിച്ചിരുന്ന സർവ്വീസുകൾ 1940 തോടെ വാണിജ്യ ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താൻ തുടങ്ങി. അഞ്ച് വർഷം പൂർത്തി ആയപ്പോൾ തന്നെ കമ്പനിയുടെ ലാഭം തുടക്കത്തിലെ 60,000 രൂപയിൽ നിന്ന് ആറുലക്ഷത്തിലെത്തിയിരുന്നു.

1946 ൽ ടാറ്റ എയർലൈൻ എന്ന പേര് മാറ്റി എയർ ഇന്ത്യ ലിമിറ്റഡാക്കിമാറ്റുകയും ഒരുവർഷത്തിനുള്ളിൽ തന്നെ യൂറോപ്പിലേക്ക് ആദ്യ വിദേശ യാത്ര ആരംഭിച്ച് അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. 1953 ലാണ് പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ പ്രത്യേക താല്പര്യ പ്രകാരം എയർ ഇന്ത്യ കേന്ദ്ര സർക്കാർ ഏറ്റെടുക്കുന്നത്. തന്റെ ആത്മസുഹൃത്തായ നെഹ്‌റുവിൽ നിന്നും ഉണ്ടായ ഈ നീക്കം എയർ ഇന്ത്യയുടെ ചെയർമാനായിരുന്ന ജെആർഡി ടാറ്റ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പലരും പിന്നീട് വെളിപ്പെടുത്തി. കഷ്ടപ്പെട്ട് വളർത്തിയെടുത്ത സാമ്രാജ്യം സ്വന്തം കൈകളിൽ നിന്ന് നഷ്ടപ്പെട്ടത് നിറകണ്ണുകളോടെ കണ്ടുനിൽക്കാൻ മാത്രമേ അദ്ധേഹത്തിന് കഴിഞ്ഞുള്ളു.

പരസ്യമായ ഒരു എതിർപ്പും പ്രകടിപ്പിക്കാതെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌ന സാക്ഷാത്കാരം ജഹാംഗിർ രത്തൻജി ദാദാഭായി ടാറ്റാ എന്ന ജെആർഡി ടാറ്റ അന്നത്തെ സർക്കാറിന് കൈമാറി. പൊതുമേഖലാ സ്ഥാപനമായ കമ്പനിയുടെ ചെയർമാനായി 1989 വരെ ജെആർഡി ടാറ്റ തുടർന്നു. ജെആർഡി ടാറ്റ പടിയിറങ്ങിയതോടെ എയർ ഇന്ത്യയുടെ ശനിദശയും തുടങ്ങി. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള നരസിംഹ റാവു സർക്കാറിന്റെ നയങ്ങളാണ് കമ്പനിയുടെ തകർച്ചക്ക് ആക്കം കൂട്ടിയത്. 2020 ലെ കണക്ക് അനുസരിച്ച് 60, 074 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് എയർ ഇന്ത്യയ്‌ക്കുളളത്.

ഇതിൽ 23,286 കോടി രൂപയുടെ ബാധ്യത ഏറ്റെടുക്കുന്ന കമ്പനി വഹിക്കണമെന്ന കർശന വ്യവസ്ഥയിലാണ് ഇപ്പോൾ കേന്ദ്ര സർക്കാർ ടാറ്റയ്‌ക്ക് കൈമാറ്റം ചെയ്യുന്നത്. ആറ് ദശകങ്ങൾക്ക് ശേഷം എയർ ഇന്ത്യ വീണ്ടും ടാറ്റ കുടുംബത്തിലേയ്‌ക്ക് തിരിച്ചെത്തുകയാണ്. അവസാന നിമിഷം വരെ സ്പൈസ് ജെറ്റുമായി കടുത്ത മത്സരത്തിലൂടെ 18,000 കോടി നൽകിക്കൊണ്ട് ജെആർഡി ടാറ്റയുടെ പിൻഗാമികൾ കൈവിട്ടുപോയ പൂർവ്വിക സ്വത്ത് സ്വന്തമാക്കുകയായിരുന്നു. വെൽകം ബാക്ക് എന്ന തലക്കെട്ടോടെ രത്തൻ ടാറ്റ കഴിഞ്ഞ ദിവസം പങ്കുവെച്ച എയർ ഇന്ത്യയുടെ പഴയ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.

ജെആർഡി ടാറ്റയും പണ്ടത്തെ ക്രൂവും ഇറങ്ങി വരുന്ന ദൃശ്യമാണ് അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചത്. എയർഇന്ത്യയുടെ കൈമാറ്റം യാഥാത്ഥ്യമായതോടെ ചരിത്ര നിമിഷമെന്നാണ് ടാറ്റാ കുടുംബത്തിലെ മറ്റുളള മുതിർന്ന അംഗങ്ങൾ പ്രതികരിച്ചത്. നിർണായകമായ തീരുമാനം കേന്ദ്രസർക്കാർ കൈക്കൊണ്ടതോടെ എയർ ഇന്ത്യ പ്രതാപ കാലത്തെയ്‌ക്കു പറക്കാനുള്ള ചിറക് വിരിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് ജീവനക്കാരും അഭ്യുദയകാംക്ഷികളും.

Tags: airindiapm narendra moditata- air indiaRATAN TATTAAir India ExpressIndia Government
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies