ഡെറാഡൂൺ : ലൗജിഹാദിന് തടയിടാൻ ഉത്തർപ്രദേശിനെ മാതൃകയാക്കി ഉത്തരാഖണ്ഡും. നിർബന്ധിത മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടുവരാനാണ് ഉത്തരാഖണ്ഡ് സർക്കാരിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവിയോട് സർക്കാർ നിർദ്ദേശങ്ങൾ തേടി.
കുറ്റവാളികൾക്ക് കർശന നടപടി ഉറപ്പാക്കുന്ന വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന നിയമം നിർമ്മിക്കാനാണ് സർക്കാർ ആലോചന. അതിനാൽ ശിക്ഷകൾ സംബന്ധിച്ച നിർദ്ദേശങ്ങളാണ് പോലീസിൽ നിന്നും തേടിയിരിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് ഒരു വിഭാഗം ആളുകളുടെ ജനസംഖ്യയിൽ പ്രകടമായ മാറ്റം സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിയമത്തിലൂടെ തടയിടാൻ സർക്കാർ ആലോചിക്കുന്നത്.
അതേസമയം ശിക്ഷകളുമായി ബന്ധപ്പെട്ട നിർദ്ദേശം സർക്കാരിന് മുൻപിൽ സമർപ്പിച്ചതായാണ് റിപ്പോർട്ട്. കുറ്റവാളികൾക്ക് 10 വർഷംവരെ കഠിന തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് നിർദ്ദേശത്തിൽ ഉള്ളതെന്നാണ് സൂചന.
Comments