കോഴിക്കോട് : തെക്കൻ കേരളത്തിൽ നിന്നും നാല് മണിക്കൂർ കൊണ്ട് വടക്കൻ കേരളത്തിൽ എത്തുന്നതിന് സഹായിക്കുന്ന നിർദ്ദിഷ്ട കെ റെയിൽ പദ്ധതിക്കെതിരെ വിമർശനവുമായി പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ. കെ റെയിൽ പദ്ധതി മറ്റൊരു വെള്ളാനയാകുമെന്ന് അദ്ദേഹം പറഞ്ഞു. റിയൽ എസ്റ്റേറ്റ് മാഫിയയ്‌ക്ക് മാത്രമേ ഇത് ഗുണം ചെയ്യൂ. ഈ പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിപക്ഷത്തിരിക്കുമ്പോൾ എക്‌സ്പ്രസ് ഹൈവേയെ എതിർത്തവരാണ് സിപിഎമ്മുകാർ. അവർ കെ റെയിൽ പദ്ധതി നടപ്പിലാക്കുന്നു എന്നത് ദൗർഭാഗ്യകരമാണ്. ഏറെ പാരിസ്ഥിതി ആഘാതം ഉണ്ടാക്കിയേക്കാവുന്ന ഒരു പദ്ധതി കൂടിയാണിത്. പദ്ധതി നടപ്പാക്കുന്നതിന് മുൻപ് മെട്രോമാൻ ഇ ശ്രീധരൻ അടക്കമുള്ളവരുടെ ഉപദേശം തേടാമായിരുന്നു എന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.
കെ റെയിൽ പദ്ധതിക്കെതിരെ യുഡിഎഫും രംഗത്തുവന്നിരുന്നു. പരിസ്ഥിതിക്ക് വൻ ദോഷമുണ്ടാകുന്ന ഈ അതിവേഗ റെയിൽ പാത കേരളത്തെ രണ്ടായി മുറിക്കും. ഈ പദ്ധതി സംസ്ഥാനത്തിന് വൻ ദോഷമുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം കെ റെയിൽ പദ്ധതിക്കുള്ള ഭൂമി ഏറ്റെടുക്കലുമായി സർക്കാർ മുന്നോട്ട് തന്നെ പോവുകയാണ്. 11 ജില്ലകളിൽ നിന്നായി 955.13 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.
Comments