പ്രയാഗ്‌രാജ്: വർഷങ്ങളായി മാസവേതനം വെറും 450 മാത്രം നൽകുന്നത് ജീവനക്കാരെ കൊണ്ട് അടിമപ്പണി ചെയ്യിപ്പിക്കുന്നത് തുല്യമാണെന്ന് അലഹബാദ് ഹൈക്കോടതി. ഇത് ഭരണഘടനയുടെ ആർട്ടിക്കിൽ 23 ലംഘിക്കുന്നതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രായഗ്‌രാജിലെ നേത്രരോഗ വിഭാഗ ജീവനക്കാരനായ തുഫൈൽ അഹമ്മദ് അൻസാരി നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത് 2001 മുതൽ തനിക്ക് 450 രൂപ മാത്രമാണ് വേതനമായി ലഭിക്കുന്നതെന്നും തുഫൈൽ ഹർജിയിൽ പറഞ്ഞു.
നിയമന തീയതി മുതൽ ഇതുവരെയുള്ള കാലാവധി കണക്കാക്കി അൻസാരിക്ക് നിയമപ്രകാരമുള്ള മിനിമം വേതനം നൽകാൻ ജസ്റ്റിസ് പങ്കജ് ഭാട്ടിയ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി എം.ഡിയ്‌ക്ക് ഉത്തരവിട്ടു. നാലു മാസത്തിനകം ഇക്കാര്യത്തിൽ തീരുമാനമെടുക്കാനും കോടതി അധികൃതർക്ക് നിർദ്ദേശം നൽകി.
2001 ജൂൺ 15 നാണ് തുഫൈൽ ആദ്യമായി ജോലിയ്‌ക്ക് പ്രവേശിച്ചത്. 2001 ഡിസംബർ 31 മുമ്പ് ജോലിയ്‌ക്ക് കയറിയ ആളാണ് ഇദ്ദേഹം അതുകൊണ്ട് തന്നെ 2016ലെ നിയമപ്രകാരം അനുസരിച്ച് ഇത്രം വർഷത്തെ വേതനം കിട്ടാൻ തുഫൈലിന് അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി.
Comments