കൊച്ചി : ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തിയതിന് തന്നെ അറസ്റ്റ് ചെയ്തതെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് സ്കൂൾ അദ്ധ്യാപിക പ്രിയ വിനോദ്
മോൻസൺ മാവുങ്കലുമായി റഹീമിന് അടുപ്പം ഉണ്ടെന്ന രീതിയിൽ സമൂഹ മാദ്ധ്യമങ്ങളിൽ ചിത്രം പ്രചരിപ്പിച്ചതിന് പ്രിയയെ അറസ്റ്റ് ചെയ്തെന്നായിരുന്നു വാർത്ത . വെഞ്ഞാറമ്മൂട് പോലീസ് അറസ്റ്റ് ചെയ്ത അദ്ധ്യാപികയെ ജാമ്യത്തിൽ വിട്ടയച്ചെന്നും വാർത്തയിൽ പറയുന്നുണ്ട്.
എന്നാൽ തന്നെയാരും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും പറഞ്ഞ് പ്രിയ വിനോദ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിട്ടുണ്ട്.
“ ഈ വാർത്തയിൽ പറഞ്ഞിരിക്കുന്ന അദ്ധ്യാപികയായ പ്രിയാവിനോദ് ഞാൻ തന്നെയാണെങ്കിൽ എന്നെ അറസ്റ്റ് ചെയ്തതായി ഇതുവരെയും ഞാൻ അറിഞ്ഞിട്ടില്ല.ലുട്ടാപ്പി കുന്തത്തിൽ പറക്കുന്ന മായാജാലമൊന്നും അല്ലല്ലോ ഈ പോലീസ് സ്റ്റേഷനും അറസ്റ്റും.സംസ്ഥാനത്ത് ഭരണസ്തംഭനം ആണെന്നുള്ളത്തിനു മറ്റൊരു തെളിവ് കൂടിയാണിത്.ഡിഫി ,സിപിഎം പ്രവർത്തകർക്ക് ഇപ്പോൾ പ്രത്യേകിച്ച് പണിയൊന്നും കാണില്ല. ബാങ്ക് തട്ടിപ്പുകളും പെൻഷൻ തട്ടിപ്പും ചാരായം വാറ്റും പീഡനവുമായി എത്രനാൾ…അതിന്റെ ഒക്കെ സീസൺ വരുമ്പോൾ അതു.. ഇപ്പോൾ പ്രതികരണശേഷിയുള്ള സ്ത്രീകളുടെ പിറകെ, അവർ എന്തു ചെയ്യുന്നു എന്ന് ഊണും ഉറക്കവും ഒഴിഞ്ഞു കണ്ടെത്തി നേതാക്കളുടെ നക്കാപ്പിച്ചക്കുവേണ്ടി ഇമ്മാതിരി ഉടായിപ്പുകളുമായി ഇറങ്ങിയിരിക്കുകയാണ്….. ഇവന്മാര് എന്തിനാണ് സാധാരണക്കാരിയായ എന്നെ ഭയപ്പെടുന്നത്… ???ഏതെങ്കിലും ചാവാലി സഖാക്കൾ നൽകുന്ന ഏതു ചെറ്റത്തരവും പ്രസിദ്ധികരിക്കാനാണോ ഇത്തരം വാർത്താ ഗ്രൂപ്പുകൾ ഉള്ളത്… ???
അപ്പോൾ എന്തു വിശ്വാസ്യതയാണ് ഇവർ ഈ ഗ്രൂപ്പുകളിലൂടെ പൊതുസമൂഹത്തിന് നൽകുന്നത്… വെഞ്ഞാറമൂട് സ്റ്റേഷനിൽ നിന്നും ഈ സഖാക്കളെ ആനയും അംബാരിയുമായി കൊണ്ടുപോയി സ്റ്റേഷനിൽ നിന്നും കൊടുത്ത റിപ്പോർട്ട് ആണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് അഡ്മിൻ മാർക്ക് വ്യാജ വാർത്ത കൈമാറിയിരിക്കുന്നത്…..വാൽക്കഷ്ണം:DNA തേടി അലയുന്ന ഏതു തെരുവ് നായ്ക്കും ഏതൊരാളുടെ പേരിലും കേസ് കൊടുക്കാം….പിതൃശൂന്ന്യത എന്നാൽ സ്വന്തമായി വ്യക്തിത്വം ഉള്ളവരുടെ പേരിൽ കേസ് കൊടുത്താൽ അതു വർത്തയാകും…സ്വാഭാവികം.മറ്റു ജില്ലകളിൽ കൂടി ഈ വാർത്ത വ്യാപിപ്പിക്കാൻ എച്ചിൽ പരതുന്ന കോട്ടഷൻ ടീം അണ്ണന്മാർ ശ്രദ്ധിക്കുമല്ലോ…-“ ഇത്തരത്തിലാണ് പ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ്.
Comments