കൊച്ചി ; വ്യാജ ചെമ്പോല വിഷയത്തിൽ 24 ന്യൂസ് അയച്ച പരാതി വക്കീൽ നോട്ടീസിന് മറുപടി അയച്ച് അഡ്വക്കേറ്റ് ശങ്കു ടി ദാസ് . ചർച്ചയിൽ ഉന്നയിച്ച ഓരോ വാചകത്തിന്റെയും പൂർണ്ണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുകയും അവയിൽ ഇപ്പോളും ഉറച്ചു നിൽക്കുകയും ചെയ്യുന്നുവെന്ന് ശങ്കു ടി ദാസ് മറുപടിയിൽ വ്യക്തമാക്കുന്നു
വ്യാജ വാർത്തയുടെ പേരിൽ കേരളത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട ആദ്യ ചാനൽ എം.ഡിയാണ് 24 ന്യൂസ് ചീഫ് എഡിറ്റർ ആയ ആർ. ശ്രീകണ്ഠൻ നായരെന്നും ജീവനക്കാരും ഇക്കാര്യത്തിൽ മോശമല്ലെന്നും ശങ്കു ടി ദാസ് ചൂണ്ടിക്കാട്ടുന്നു . ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഒരു വാർത്താ ചാനലിന് എതിരെ കേന്ദ്ര സർക്കാരിന് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ച സംഭവമാണിത്.
ശ്രീകണ്ഠൻ നായർ ഷോ എന്ന പരിപാടിയിലൂടെ കൊറോണ വ്യാപനത്തെ പറ്റി വ്യാജവും തെറ്റിദ്ധാരണാജനകവും പെരുപ്പിച്ച് കാട്ടിയതുമായ വിവരങ്ങളും കണക്കുകളും പ്രചരിപ്പിച്ചതിന്റെ പേരിൽ തൃശ്ശൂർ ഡി.എം.ഒയുടെ പരാതിയിൽ വാടാനപ്പള്ളി പോലീസ് ശ്രീകണ്ഠൻ നായരെ 2020 ഓഗസ്റ്റ് 14ന് അറസ്റ്റ് ചെയ്തിരുന്നു. അതേ കേസിൽ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചപ്പോൾ “അവിടെയും ഇവിടെയും കേട്ടതും ഗോസിപ്പുകളും വാർത്ത എന്ന പേരിൽ പ്രചരിപ്പിക്കുകയല്ല മാദ്ധ്യമപ്രവർത്തകരുടെ ജോലി എന്നും, ഒരിക്കൽ കൊടുത്തു കഴിഞ്ഞ വാർത്ത പിന്നീട് തിരിച്ചെടുക്കാൻ ആവില്ലെന്ന് ഓർക്കണമെന്നും, അതുകൊണ്ട് തന്നെ പ്രക്ഷേപണത്തിന് മുൻപ് വാർത്ത സത്യമാണെന്ന് ഉറപ്പ് വരുത്തേണ്ട ബാധ്യത മാധ്യമങ്ങൾക്കുണ്ട്” എന്നും രൂക്ഷമായ ഭാഷയിൽ കോടതി ശ്രീകണ്ഠൻ നായരെ താക്കീത് ചെയ്തതും നോട്ടീസിൽ സൂചിപ്പിക്കുന്നു . 24 ന്യൂസിന് എന്തെങ്കിലും അപകീർത്തി സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനുത്തരവാദി തന്റെ പോസ്റ്റ് അല്ല, മറിച്ച് താങ്കളുടെ കക്ഷിയുടെ പ്രവർത്തി തന്നെയാണെന്നും വക്കീൽ നോട്ടീസിൽ പറയുന്നു.
മോൻസൺ മാവുങ്കൽ ക്രൈംബ്രാഞ്ചിന്റെ പിടിയിലാവുകയും അയാളുടെ പക്കലുണ്ടായിരുന്നതും പുരാവസ്തു എന്ന് ടിയാൻ അവകാശപ്പെട്ടിരുന്നതുമായ സാമഗ്രികൾ എല്ലാം തന്നെ വ്യാജമായിരുന്നു എന്ന് പുറത്തു വരികയും ചെയ്തതിനെ തുടർന്ന് നിരവധി ആളുകൾ ആ ചെമ്പോലയുടെ ആധികാരികത ചോദ്യം ചെയ്തിരുന്നു. അതേ തുടർന്ന് വിഷയത്തിൽ പഠിച്ചു പ്രതികരിച്ച വിദഗ്ദർ എല്ലാം തന്നെ പ്രസ്തുത ചെമ്പോല കൃത്രിമമായി നിർമിച്ചതാണ് എന്ന് വ്യക്തമാക്കുകയുണ്ടായിട്ടുണ്ട്. ഇതിനെല്ലാം പുറമെ, ഇക്കഴിഞ്ഞ 11/10/2021 തീയതിയിൽ ബഹുമാനപ്പെട്ട സംസ്ഥാന മുഖ്യമന്ത്രി തന്നെ കേരള നിയമസഭയിൽ “ഈ ചെമ്പോലയുടെ കാര്യത്തിൽ ആചാരാനുഷ്ഠാനങ്ങളെ സംബന്ധിച്ച് തെറ്റായ രീതിയിൽ വ്യാജമായി നിർമ്മിച്ചതാണ് എന്ന് ഇതിനകം തന്നെ ഏകദേശം വ്യക്തമായി കഴിഞ്ഞിട്ടുണ്ട്”
സഹിൻ ആന്റണിയെ സസ്പെൻഡ് ചെയ്തെങ്കിൽ നൽകിയത് വ്യാജ വാർത്തയാണെന്ന് താങ്കളുടെ കക്ഷിയും ഇതിനകം സമ്മതിച്ചു കഴിഞ്ഞുവെന്നാണ് അർത്ഥമെന്നും ശങ്കു ടി ദാസ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….
Comments