ബെംഗളൂരു: സാമ്പാറിന് രുചിയില്ലെന്ന് പറഞ്ഞ് അമ്മയെയും സഹോദരിയെയും യുവാവ് വെടിവച്ചു കൊലപ്പെടുത്തി. കർണാടകയിലെ ഉത്തരകന്നഡ ജില്ലയിലെ കൊടഗഡു എന്ന സ്ഥലത്താണ് ദാരുണ സംഭവം. പ്രതിയായ മഞ്ജുനാഥ് ഹസ്ലാറിനെ പോലീസ് അറസ്റ്റു ചെയ്തു. ഇയാളുടെ അമ്മ പാർവതി നാരായണ ഹസ്ലാർ(42), സഹോദരി രമ്യ നാരായണ ഹസ്ലാർ(19) എന്നിവരാണ് കൊല്ലപ്പെട്ടത്.
പ്രതിയായ മഞ്ജുനാഥ് സ്ഥിരം മദ്യപാനിയാണ്. കഴിഞ്ഞ ദിവസമാണ് അമ്മയുണ്ടാക്കിയ സാമ്പാറിനെച്ചൊല്ലി തർക്കം തുടങ്ങിയത്. ഇതിന് പിന്നാലെ വായ്പയെടുത്ത് സഹോദരിക്ക് ഫോൺ വാങ്ങിക്കൊടുക്കാനുള്ള അമ്മയുടെ തീരുമാനത്തെയും ഇയാൾ ചോദ്യം ചെയ്തു. ഇതിനിടെ ഇയാൾ കൈയിൽ കരുതിയ നാടൻ തോക്കുപയോഗിച്ച് അമ്മയെ വെടിവെച്ചു. തടയാനെത്തിയ സഹോദരിയുടെ നേരെയും ഇയാൾ വെടിയുതിർത്തു.
പിതാവ് ജോലി കഴിഞ്ഞ വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഉടൻ തന്നെ പോലീസിൽ പരാതി നൽകി പ്രതിയെ അറസ്റ്റു ചെയതു.
Comments