തിരുവനന്തപുരം: കുട്ടനാട്ടിൽ സർക്കാർ ഡച്ച് മാതൃകയിൽ വീടുകൾ നിർമ്മിച്ച് നൽകിയെന്ന് കാണിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വാർത്തകൾ വ്യാജം. കേരളത്തിൽ വീണ്ടും പ്രളയവും ഉരുൾപൊട്ടലും ഉണ്ടായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ 2018ലെ യൂറോപ്യൻ യാത്ര വീണ്ടും ചർച്ചയായത്.
അന്ന് കുടുബസമേതം നെതർലാൻഡ്‌സിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ ഡച്ച് മാതൃകയിൽ വെളളപൊക്കം നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ മൂന്ന് വർഷം പിന്നിടുബോഴും പ്രകൃതിക്ഷോഭം നേരിടാൻ വ്യക്തമായ നടപടി സ്വീകരിക്കാനാവാതെ ഇരുട്ടിൽ തപ്പുകയാണ് സർക്കാർ. 2018ലെ പ്രളയത്തിലെ മുഴുവൻ ദുരിതബാധിതർക്ക് പോലും സഹായധനം നൽകാൻ കഴിഞ്ഞിട്ടില്ല.
സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും ഡച്ച് മാതൃക വിഷയമാകുകയും നിരവധി പേർ വിമർശനവുമായി രംഗത്ത് എത്തിയിയിരുന്നു. ഇതിനെ പ്രതിരോധിക്കാനാണ് കുട്ടനാട്ടിൽ പ്രവാസികൾ നിർമ്മിച്ച പ്രളയത്തെ അതിജീവിക്കും വീടുകളുടെ ചിത്രം കാണിച്ച് സർക്കാരിന്റെ ഡച്ച് മാതൃക എന്ന പേരിൽ പ്രചരിപ്പിക്കുന്നത്. ഇടതുപക്ഷത്തെ സൈബർ പോരാളികളാണ് നീക്കത്തിന് പിന്നിൽ പ്രചവർത്തിക്കുന്നത്.
ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്(ഫോമാ) എന്ന പ്രവാസി സംഘടനയാണ് വീടുകൾ നിർമ്മിച്ചത്. 2018ലെ മഹാപ്രളയത്തെ തുടർന്നാണ് വീടുകൾ നിർമിച്ച് കൈമാറിയത്. ഇത് അക്കാലത്ത് തന്നെ മാദ്ധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. കുട്ടനാട്ടിലെ കടപ്ര കോളനിയിൽ ആണ് ഈ വീടുകൾ നിർമിച്ച് നൽകിയത്. കോൺക്രീറ്റ് തൂണുകളിൽ പടുത്തുടർത്തിയ വീടുകൾ പ്രളയത്തെ അതിജീവിക്കുന്നതാണ്.
Comments