ഡെറാഡൂൺ: മേഘ വിസ്ഥോടനവും അനിയന്ത്രിതമായ മഴയും ഉത്തരാഖണ്ഡിലെ സ്ഥിതി രൂക്ഷമാക്കുന്നു. മരണസംഖ്യ 40 ലേക്ക് എത്തിയെന്നാണ് ജില്ലാഭരണകൂടം നൽകുന്ന ഔദ്യോഗിക കണക്ക്. അപകടത്തിൽ പരിക്കേറ്റവരുടെ സംഖ്യ 18 ആണെന്നും അധികൃതർ അറിയിച്ചു. നൈനി നദി കരകവിഞ്ഞൊഴുകിയതോടെ നൈനിറ്റാൾ നഗരം ഒറ്റപ്പെട്ടി രിക്കുകയാണ്.
ഇന്നലെയുണ്ടായ മേഘവിസ്ഥോടനത്തിലും മലവെള്ള പാച്ചിലിലും വീടുകളും പാലങ്ങളും ഒലിച്ചുപോയി. റോഡുകൾ തകർന്നതോടെ വാഹനങ്ങൾ ഒറ്റപ്പെടുകയും നിരവധി വാഹനങ്ങൾ ഒലിച്ചുപോയതായും റിപ്പോർട്ടുണ്ട്. എത്രപേർ മലവെള്ളപ്പാച്ചിലിൽ പെട്ടു എന്നതിനെ സംഭബന്ധിച്ച് കണക്കുകൾ പോലും എടുക്കാനാകാത്തവിധം ജനങ്ങൾ വിവിധ മേഖലകളിൽ ഒറ്റപ്പെട്ടിരിക്കുകയാണ്. സൈന്യം അതിവേഗത്തിലുള്ള രക്ഷാ പ്രവർത്തനങ്ങളാണ് നടത്തുന്നത്.
റെയിൽ ഗതാഗതം പാടെ താറുമായിരിക്കുകയാണ്. ഗൗളാ നദിയുടെ ഒഴുക്ക് ശക്തമായതോടെ നൈനിറ്റാളിലേക്കുള്ള റെയിൽ പാളങ്ങളും നദിക്കു കുറുകേ നിർമ്മിച്ചിരുന്ന പാലവും ഒലിച്ചുപോയി. കാത്‌ഗോദാം റെയിൽവ്വേ സ്‌റ്റേഷൻ ഏതാണ്ട് പൂർണ്ണമായും തകർന്നതായും റിപ്പോർട്ടുണ്ട്. രക്ഷപെടാൻ റെയിൽവ്വേ സ്റ്റേഷനിലേക്ക് എത്തിയവരടക്കം കുടുങ്ങി ക്കിടക്കുകയാണ്. ആയിരക്കണക്കിനാളുകൾ 12 തീവണ്ടി ബോഗികളിലായി യാത്രപുറപ്പെ ടാനാകാത്ത അവസ്ഥയിൽ സ്ഥിതിഗതി രൂക്ഷമാണ്.
ദേശീയ പാതയുടെ ഭാഗമായ നൈനിറ്റാൾ-ഹൽദ്വാനി, നൈനിറ്റാൾ-കാലാധുംഗി റോഡുകൾ സൈന്യം അടച്ചു.തൊട്ടടുത്ത പട്ടണങ്ങളായ ഭൊവാലി, മുക്തേശ്വർ, രാംഗഡ് എന്നിവടങ്ങളെ നൈനിറ്റാളുമായി ബന്ധിപ്പിക്കുന്ന റോഡുകൾ പൂർണ്ണമായും മലവെള്ളപ്പാച്ചിലിൽ തകർന്നതായാണ് റിപ്പോർട്ട്. ദേശീയ ദുരന്തനിവാരണ സേനയും സൈന്യത്തിന്റെ വിവിധ വിഭാഗങ്ങളും രക്ഷാ പ്രവർത്തനത്തിലാണ്. ഒറ്റപ്പെട്ട് പ്രദേശത്തുനിന്നുള്ളവരെ വ്യോമസേന ഹെലികോപ്റ്ററിൽ രക്ഷപെടുത്തിക്കൊണ്ടിരിക്കുകയാണ്.
Comments