ശ്രീനഗർ: ജമ്മുകശ്മീരിലെ ഭീകരവേട്ടയിൽ സൈന്യത്തിന് വീണ്ടും നേട്ടം. ഷോപ്പിയാനിൽ ഇന്ന് നടന്ന ഏറ്റുമുട്ടലിൽ സൈന്യം രണ്ടു ഭീകരരെ വധിച്ചു. അതിരാവിലെ മുതൽ ഭീകരരുടെ ഒളിത്താവളം വളഞ്ഞ സൈന്യം ഭീകരരെ കനത്ത ഏറ്റുമുട്ടലിനൊടുവിലാണ് വധിച്ചത്. ഷോപ്പിയാനിലെ ദ്രാഗഡ് മേഖലയിയാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ കൊടുംഭീകരനായ ആദിൽ അഹ് വാനിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
2020 ജൂലൈയിൽ പുൽവാമയിലെ സാധാരണ തൊഴിലാളിയെ ക്രൂരമായ കൊലചെയ്ത ഭീകരനാണ് ആദിലെന്ന് സൈന്യം കണ്ടെത്തിയിട്ടുണ്ട്. ഇന്ന് പുലർച്ചെ ഭീകരരുടെ ഒളിത്താവളം വളഞ്ഞ സൈന്യത്തിന് നേരെ ഭീകരർ തുടർച്ചയായി നിറയൊഴിക്കുകയായിരുന്നു. കൊല്ലപ്പെട്ട ഭീകരർ ഏത് സംഘടനയുമായി ബന്ധപ്പെട്ടവാരണെന്ന് വ്യക്തമായിട്ടില്ല. ഇതോടെ 21 ഭീകരർ ഒരാഴ്ചയ്ക്കിടെ ജമ്മുകശ്മീരിൽ വധിക്കപ്പെട്ടുകഴിഞ്ഞെന്നാണ് റിപ്പോർട്ട്.
Comments