അഗർത്തല : ത്രിപുരയിലെ പ്രചാരണ പരിപാടിയ്‌ക്കിടെ എംപി സുഷ്മിത ദേബിന്റെ വാഹനത്തിന് നേരെയുണ്ടായ അജ്ഞാത സംഘത്തിന്റെ ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന പ്രചാരണവുമായി തൃണമൂൽ കോൺഗ്രസ്. അക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചാണ് പ്രവർത്തകർ ബിജെപിയ്‌ക്കെതിരെ പ്രചാരണം നടത്തുന്നത്. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബാണ് ആക്രമണത്തിന് പിന്നിൽ എന്നും തൃണമൂൽ കോൺഗ്രസ് പ്രചരിപ്പിക്കുന്നുണ്ട്.
ഉച്ചയോടെയായിരുന്നു സുഷ്മിതയ്‌ക്ക് നേരെ ആക്രമണം ഉണ്ടായത്. പാർട്ടി പരിപാടിയുടെ ഭാഗമായുള്ള പ്രചാരണത്തിനിടെ അംതാലിയിലായിരുന്നു സംഭവം. കാറിൽ പ്രചാരണം നടത്തുകയായിരുന്ന സുഷ്മിതയ്‌ക്കൊപ്പം മറ്റ് തൃണമൂൽ പ്രവർത്തകരും ഉണ്ടായിരുന്നു. പ്രചാരണത്തിനിടെ ഒരു സംഘം ആളുകൾ എത്തി വാഹനം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സുഷ്മിതയ്‌ക്കും പാർട്ടി പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. സുഷ്മിത അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ബിപ്ലബ് കുമാർ ദേബിന്റെ അനുയായികളാണ് എംപിയുടെ വാഹനം ആക്രമിച്ചത് എന്നാണ് ആക്രമണത്തിന്റെ വീഡിയോ പങ്കുവെച്ച് തൃണമൂൽ കോൺഗ്രസ് ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് സംഭവത്തിൽ അമിത് ഷാ മൗനം പാലിക്കുന്നത്. ത്രിപുരയിലെ ജനങ്ങൾക്ക് എന്ത് സുരക്ഷയാണ് ഉള്ളത്. എവിടെയാണ് ജനാധിപത്യമെന്നും തൃണമൂൽ കോൺഗ്രസ് ചോദിച്ചു.
പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകർക്കെതിരെ വ്യാപക അക്രമമാണ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ അഴിച്ചുവിടുന്നത്. ഇത് ബംഗാളിനകത്തും പുറത്തും പാർട്ടിയുടെ പ്രതിച്ഛായയ്‌ക്ക് വലിയ മങ്ങലാണ് ഏൽപ്പിച്ചിരിക്കുന്നത്. ബിജെപിയ്‌ക്കെതിരെ തൃണമൂൽ പ്രവർത്തകർ ഉയർത്തുന്ന അനാവശ്യ ആരോപണങ്ങൾ ഇതിൽ നിന്നും മുഖം സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗം കൂടിയാണ.്
Comments