നൂറ്റാണ്ടുകൾക്ക് മുമ്പ് ഞണ്ടുകൾ ജീവിച്ചിരുന്നത് മരത്തിലോ? തലപുകച്ച് ശാസ്ത്ര ലോകം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നൂറ്റാണ്ടുകൾക്ക് മുമ്പ് ഞണ്ടുകൾ ജീവിച്ചിരുന്നത് മരത്തിലോ? തലപുകച്ച് ശാസ്ത്ര ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2021, 08:04 pm IST
FacebookTwitterWhatsAppTelegram

10 കോടി വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ഒരു ഞണ്ടിന്റെ ഫോസിൽ മരക്കറയിൽ നിന്നും കണ്ടെത്തിയിരിക്കുന്നു ഒരു കൂട്ടം ഗവേഷകർ. ജലജീവിയായ ഞണ്ടിന്റെ ഫോസിൽ എങ്ങിനെ മരക്കയറിൽ നിന്നും കണ്ടെത്തി എന്നാലോചിച്ച് തലപുകയ്‌ക്കുകയാണ് ഇപ്പോൾ ശാസ്ത്ര ലോകം.

ദശാബ്ദങ്ങൾക്കപ്പുറം ജീവിച്ചിരുന്ന ദിനോസറുകളെകുറിച്ചും മാമോത്തുകളെകുറിച്ചും നമ്മളറിഞ്ഞത് ഫോസിലുകളിൽ നിന്നാണ്. മണ്ണിലും മഞ്ഞിലും പുതഞ്ഞുപോയ ഫോസിലുകളിൽ നിന്ന് കരയിൽ ജീവിച്ചിരുന്നവയെകുറിച്ച് വിവരങ്ങൾ ലഭിക്കുന്നു. കരയിൽ തന്നെ ജീവിച്ച ചില ചെറുജീവജാലങ്ങളുടെ ഫോസിലുകൾ മരക്കറയിൽ നിന്നും കണ്ടെത്താറുണ്ട്. ജലാശയ ജീവിയായ ഞണ്ടിന്റെ ഫോസിലാണ് ഇപ്പോൾ ഗവേഷകർക്ക് മരക്കറയിൽ നിന്നും ലഭിച്ചത്. വടക്കൻ മ്യാന്മറിൽ നിന്ന് കണ്ടെത്തിയ ഈ ഫോസിലിന് 10 കോടി വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ചൈന,അമേരിക്ക,കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് ഈ ഫോസിലിൽ പഠനം നടത്തുന്നത്.

‘ക്രെറ്റാപ്‌സര അഥാനറ്റ’ എന്നാണ് ഈ കുഞ്ഞൻ ഞണ്ടിന് പേര് നൽകിയിരിക്കുന്നത്. ഞണ്ട് ജീവിച്ചിരുന്നതായി കണക്കാക്കുന്ന ദിനോസർ യുഗ കാലമായ ക്രെറ്റേഷ്യസ്, ഏഷ്യൻ പുരാണ കഥകളിൽ ജലത്തിന്റെയും മേഘങ്ങളുടെയും ദേവതയായ അപ്‌സര എന്നിവ ചേർന്നാണ് ക്രെറ്റാപ്‌സര എന്ന വാക്കുണ്ടായത്. അനശ്വരം എന്നർത്ഥം വരുന്ന അഥാനറ്റോസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് അഥാനറ്റ എന്ന വാക്കുണ്ടായത്.

10 കോടി വർഷം ജീവിച്ചിരുന്ന ഈ ഞണ്ടുകൾക്ക് ഇന്ന് തീരപ്രദേശങ്ങളിൽ കാണുന്ന ഞണ്ടുകളുമായി സാമ്യമുണ്ട്. സ്പർശനികളായ കൊമ്പുകൾ, നേർത്ത രോമങ്ങൾ, വായ് ഭാഗങ്ങൾ എന്നിവ ഫോസിൽ കണ്ടെത്തിയ ഞണ്ടിനുണ്ട്. അഞ്ച് മില്ലി മീറ്റർ നീളം മാത്രമാണ് ഇതിനുള്ളത്. ഞണ്ടിന്റെ കുഞ്ഞാണിതെന്നാണ് ഗവേഷകർ കരുതുന്നത്.

ഇത് കടലിലോ പൂർണമായും കരയിലോ ജീവിച്ചിരുന്ന ഞണ്ടല്ല എന്നാണ് ഗവേഷകരുടെ അനുമാനം. വനമേഖലയിൽ ശുദ്ധജലത്തിലോ ഒരുപക്ഷേ ഉപ്പുവെള്ളത്തിലോ ജീവിച്ചിരുന്നതാകാമെന്ന് അവർ കരുതുന്നു.

മുൻകാലങ്ങളിൽ നിന്നും ലഭിച്ച ഫോസിലുകളിൽ നിന്ന് ഏറെ വ്യത്യസ്തത പുലർത്തുന്നതാണ് മരക്കറയിൽ നിന്ന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ദിനോസർ യുഗത്തിൽ തന്നെ ഞണ്ടുകൾ കടൽ ജലത്തിൽ നിന്നും കരയിലേക്കും ശുദ്ധജലത്തിലേക്കും ചേക്കേറിയെന്നും ഇവയുടെ പരിണാമം കരുതിയിരുന്നതിനേക്കാളും വളരെ മുമ്പ് തന്നെ നടന്നിരിക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്.

ഫോസിൽ രേഖകളിൽ കടൽ ഞണ്ടുകളല്ലാത്തവ ഏകദേശം അഞ്ച് കോടി വർഷം മുമ്പാണ് രൂപപ്പെട്ടത് എന്നാണ് ഇതുവരെ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഫോസിൽ അതിന്റെ ഇരട്ടിയിലേറെ പ്രായമുള്ളതാണ്.

ഇതിലൂടെ ഞണ്ടുകളുടെ ഉത്ഭവത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളുടെ ചുരുളഴിയുമെന്നാണ് ഗവേഷകർ കണക്കുക്കൂട്ടുന്നത്.

Tags: scientists
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies