ന്യൂഡൽഹി: കുഞ്ഞിനെ നാടുകടത്തിയ സംഭവത്തിൽ സി.പി.എം ഒളിച്ചുകളി നടത്തുന്നുവെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. സർക്കാർ ഇടപെടലിൽ അനുപമയ്‌ക്ക് നീതി ലഭിച്ചാൽ സന്തോഷം. എന്തു കൊണ്ട് ആദ്യം നീതി നിഷേധത്തിനൊപ്പം നിന്നുവെന്ന് സർക്കാരും സി.പി.എമ്മും വ്യക്തമാക്കണമെന്ന് വി.മുരളീധരൻ ആവശ്യപ്പെട്ടു.
പല തവണ സി.പി.എം നേതാക്കളെയും, മന്ത്രിമാരെയും കണ്ടിട്ടിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് അനുപമയക്ക് പരസ്യ പ്രതികരണം നടത്തേണ്ടി വന്നത്. അതിന് ശേഷം തങ്ങൾ അനുപമയ്‌ക്കൊപ്പമെന്ന് പറയുന്നു. സർക്കാരിന്റെ ഈ ആത്മാർത്ഥതയിൽ സംശയമുണ്ടെന്നും മുരളീധരൻ പറഞ്ഞു. അതേസമയം സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അനുപമ.
വഞ്ചിയൂർ കോടതിയിലെ ദത്ത് നടപടികൾ റദ്ദാക്കണമെന്നാണ് ആവശ്യം. സർക്കാർ നടപടികൾ വൈകുകയാണെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഹേബിയസ് കോർപ്പസ് ഹർജിയും ഫയൽ ചെയ്യും. അതേസമയം സംഭവത്തിൽ വീഴ്‌ച്ചയില്ലെന്നാണ് പോലീസീന്റെ പ്രാഥമിക നിഗമനം. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ അടക്കമുള്ളവരെ പോലീസ് ഉടൻ ചോദ്യം ചെയ്യും.
Comments