കൽപ്പറ്റ : വാതിലടയ്‌ക്കാതെ ഇനി ബസ് ഓടിച്ചാൽ കടുത്ത നടപടി ഉണ്ടാകുമെന്ന് ട്രാഫിക് ആൻഡ് സേഫ്റ്റി മാനേജ്‌മെന്റ് അറിയിച്ചു.മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടതിനെ തുടർന്നാണ് ട്രാഫിക് ആൻഡ് സേഫ്റ്റി മാനേജ്‌മെന്റ് നടപടിയെടുത്തത്. പൊതു ,സ്വകാര്യ ബസുകൾ വാതിലുകൾ അടക്കാതെയും അവയുടെ സാങ്കേതിക തകരാറുകൾ പരിഹരിക്കാതെയും സർവ്വീസ് നടത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് ( ഐജി )വ്യക്തമാക്കി.
ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് രജിസ്റ്റർ ചെയ്ത കേസിൽ ഐജി റിപ്പോർട്ടിലാണ് നിയമലംഘനത്തിന് കടുത്ത നടപടി ഉണ്ടാകുമെന്ന് വ്യക്തമാക്കിയത്. വൈത്തിരി ബസ് സ്റ്റാൻഡിൽ വാതിൽ അടക്കാതിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് തെറിച്ചുവീണ് പരിക്കേറ്റ സംഭവത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.
ബസുകളുടെ ഓട്ടോമാറ്റിക് വാതിലുകൾ സാങ്കേതിക പിഴവില്ലാതെ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ ദേവദാസ് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന പോലീസ് മേധാവി, പൊതു വിദ്യാഭ്യാസ ഡയറക്ടർ എന്നിവരിൽ നിന്നാണ് റിപ്പോർട്ട് തേടിയത്.
Comments