ശ്രീനഗർ : പാകിസ്താൻ വിജയം ആഘോഷിച്ചവരെ കുറിച്ച് പോലീസിൽ അറിയിച്ചെന്ന് ആരോപിച്ച് മെഡിക്കൽ വിദ്യാർത്ഥിനിയ്ക്ക് നേരെ ഭീഷണിയുമായി മതമൗലികവാദികൾ . ടി20 ലോകകപ്പിൽ പാകിസ്താൻ വിജയിച്ചതിന് ആഘോഷ പരിപാടികൾ സംഘടിപ്പിച്ച മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരെ യുഎപി എ ചുമത്തിയിരുന്നു . ഇതിനു പിന്നാലെയാണ് ഷെർ ഇ കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് വിദ്യാർത്ഥിനി അനന്യ ജംവാളിനെതിരെ ഭീഷണി ഉയരുന്നത് .
പോലീസ് ഇൻഫോർമറാണ് അനന്യയെന്നാണ് ആരോപണം . എന്നാൽ, വീഡിയോ ഷെയർ ചെയ്തത് അനന്യ ജംവാൾ ആയിരുന്നില്ല. കോളേജിൽ നടക്കുന്ന കാര്യങ്ങളും , പാകിസ്താനെ പിന്തുണയ്ക്കുന്നവരെയും ചൂണ്ടിക്കാട്ടുക മാത്രമാണ് അനന്യ ചെയ്തത് . എന്നാൽ പോലീസിനു വിവരം നൽകിയത് അനന്യയാണെന്ന് ആരോപിച്ചാണ് ഭീഷണിയും , സൈബർ ആക്രമണവും നടക്കുന്നത് .
ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവ വഴിയും അനന്യയെ അപമാനിക്കാൻ ശ്രമം നടക്കുന്നുണ്ട്. “എഫ്ഐആറിന്റെയും യുഎപിഎയുടെയും പിന്നിലെ പ്രധാന കുറ്റവാളിയും ആർഎസ്എസ് പ്രവർത്തകയായ അനന്യ ജംവാൾ, നിലവിൽ മെഡിക്കൽ കോഴ്സ് ചെയ്യുന്നു . ഡോഗ്ര വിഭാഗക്കാരിയാണ് “ എന്നിങ്ങനെ വ്യക്തമായി വിവരങ്ങൾ നൽകും വിധത്തിലാണ് അബ്ദുള്ള__ഗാസി എന്ന ട്വിറ്റർ ഉപയോക്താവിന്റെ കുറിപ്പ് .
‘പോലീസ് ഇൻഫോർമർ’ എന്നത് ഇസ്ലാമിസ്റ്റ് ഭീകരർ കൊല്ലാൻ ലക്ഷ്യമിടുന്ന വ്യക്തികളുടെ മേൽ ആരോപിക്കുന്ന വാക്കാണ് . കശ്മീർ താഴ്വരയിൽ താമസിക്കുന്ന മുസ്ലീം ഇതര സമുദായക്കാർക്കും കശ്മീരികൾക്കും നേരെ നിരവധി മാരകമായ ആക്രമണങ്ങൾ അടുത്തിടെ നടന്നതു കൊണ്ട് തന്നെ ഇത്തരം ട്വീറ്റുകളും ഏറെ പ്രാധാന്യം അർഹിക്കുന്നു . അനന്യ ജാംവാളിനെപ്പോലുള്ളവരെ ഒറ്റപ്പെടുത്തണമെന്നും ആഹ്വാനമുണ്ട്.
തനിക്കെതിരെയുള്ള വ്യാജ സന്ദേശങ്ങൾ പങ്ക് വയ്ക്കരുതെന്ന് അഭ്യർത്ഥിച്ച് അനന്യയും രംഗത്തെത്തിയിട്ടുണ്ട് . “പാകിസ്ഥാൻ ജയിച്ചെന്ന് ആഘോഷിക്കുന്ന രാജ്യദ്രോഹികൾ വെളിപ്പെട്ടു. രാജ്യദ്രോഹികളെ പിന്തുണയ്ക്കുന്നവരെ ഞാൻ എതിർത്തു, അതിനുശേഷം എല്ലാവരും എന്നെ പലവിധത്തിൽ ഉപദ്രവിക്കാൻ തുടങ്ങി. ഞാൻ അവരെ എതിർക്കുക മാത്രമാണ് ചെയ്തത്. ഞാൻ ആരെയും തുറന്നുകാട്ടിയില്ല, ഞാൻ ഒരു പോലീസ് ഇൻഫോർമറും അല്ല. ” തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കരുതെന്ന് വിനീതമായ അഭ്യർത്ഥിക്കുന്നുവെന്നും അനന്യ കൂട്ടിച്ചേർത്തു.
അതേ സമയം അനന്യയ്ക്ക് പിന്തുണയുമായി ബിജെപി നേതാവ് കപിൽ മിശ്ര അടക്കം നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട് . ഞങ്ങൾ ഇന്ത്യക്കാർ ഞങ്ങളുടെ ധൈര്യശാലികളായ, നിർഭയരായ പെൺമക്കളെ ഓർത്ത് അഭിമാനിക്കുന്നുവെന്നാണ് ചിലർ കുറിക്കുന്നത് . അനന്യയ്ക്കെതിരെ ഭീഷണി ഉയർത്തിയ മെഹക് ഫിർദൗസിനെയും റാഹില ബിലാലിനെയും പോലുള്ളവരെ ജമ്മു കശ്മീർ പോലീസ് ഉടൻ കണ്ടെത്തണമെന്നും സോഷ്യൽ മീഡിയ ആവശ്യപ്പെടുന്നു.
Comments