റോം: ലോകം കൊറോണ പ്രതിസന്ധിഘട്ടം നേരിടുന്ന ഈ സാഹചര്യത്തിൽ ഇത്തവണത്തെ ദീപാവലി ഉത്സവം ജനങ്ങളുടെ ജീവിതത്തിൽ പ്രകാശം പരത്തട്ടെയെന്ന് ആശംസിച്ച് വത്തിക്കാൻ. മതാന്തര സംവാദങ്ങൾക്കായുള്ള പൊണ്ടിഫിക്കൽ കൗൺസിലാണ് ദീപങ്ങളുടെ ഉത്സവമായ ദീപാവലിയ്‌ക്ക് മുന്നോടിയായി ഇന്ത്യയിലെ എല്ലാ ഹിന്ദുക്കൾക്കും ആശംസകൾ നേർന്നത്.
‘കൊറോണ മഹാമാരി ജനങ്ങളുടെ ജീവത്തിൽ പല തരത്തിലുള്ള മുറിവുകൾ ശൃഷ്ടിച്ചു. പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാനുള്ള ഊർജ്ജം ഇത്തരത്തിലുള്ള ആചാരാനുഷ്ഠാനങ്ങളിലൂടെ ജനതയ്‌ക്ക് ലഭിക്കുന്നു. ക്രൈസ്തവരും ഹിന്ദുക്കളും അത്തരത്തിൽ ജനങ്ങളുടെ ജീവിതം പ്രകാശപൂരിതമാക്കാൻ ആചാരങ്ങൾ പതിവ് തെറ്റാതെ നടത്തിവരുന്നു. ഇങ്ങനെയുള്ള ആഘോഷങ്ങളിലൂടെ ജനങ്ങൾക്ക് അവരുടെ ജീവിതത്തിൽ പ്രതീക്ഷയുടെ കിരണം ഉദിക്കുന്നത് കാണാൻ സാധിക്കും’ വത്തിക്കാൻ അയച്ച സന്ദേശത്തിൽ പറയുന്നു.
കൊറോണ മഹാമാരി ജനജീവിതത്തിൽ കാർമേഘങ്ങൾ സൃഷ്ടിച്ചെങ്കിലും അവ നീക്കാൻ ഐക്യദാർഢ്യവും സാഹോദര്യവും കൊണ്ട് സാധിക്കും. മത-സാമുദായിക നേതാക്കൾ തങ്ങളുടെ അനുയായികൾക്കിടയിൽ സാഹോദര്യത്തിന്റെ മനോഭാവം വളർത്തിയെടുക്കണം. കൂടതെ ഒരു ജനത മുഴുവൻ ഒറ്റക്കെട്ടായി പ്രവർത്തിക്കുമ്പോൾ ലോകത്തു നിന്നും ദാരിദ്രം തുടച്ചു നീക്കാൻ സാധിക്കുവെന്നും ആശംസയിൽ കൂട്ടിച്ചേർത്തു.
മതപരമായ വ്യത്യാസമില്ലാതെ മനുഷ്യരാശിക്കായി ഏവർക്കും ഒന്നിച്ച് പ്രവർത്തിക്കാം എന്ന സന്ദേശത്തോടെയാണ് വത്തിക്കാനിൽ നിന്നുള്ള ആശംസ അവസാനിപ്പിച്ചത്. തിന്മയുടെ മേൽ നന്മയുടെ വിജയത്തെ അടയാളപ്പെടുത്തുന്ന ഉത്സവമാണ് ദീപാവലി. ഈ വർഷം നവംബർ നാലിനാണ് ദീപാവലി ആഘോഷിക്കുന്നത്.
Comments