ലക്‌നൗ : ഇന്ത്യയെ ലക്ഷ്യമിടുന്ന താലിബാൻ ഭീകരർക്ക് ശക്തമായ മുന്നറിയിപ്പുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയ്‌ക്കെതിരെ നീങ്ങാൻ തുനിഞ്ഞാൽ വ്യോമാക്രമണത്തിലൂടെ മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. സമാജക് പ്രതിനിധി സമ്മേളനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം കരുത്താർജ്ജിച്ചു. ഇന്ത്യയെ നോട്ടമിടാനുള്ള ധൈര്യം ഒരു രാജ്യത്തിനും ഇപ്പോൾ ഇല്ല. ഇന്ത്യയ്‌ക്ക് നേരെ നീങ്ങിയാൽ വ്യോമക്രാമണമാകും ഫലമെന്ന് താലിബാന് നന്നായി അറിയാമെന്നും യോഗി വ്യക്തമാക്കി.
സമ്മേളനത്തിൽ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി നേതാവ് ഓം പ്രകാശ് രാജ്ഭറിനെ അദ്ദേഹം വിമർശിച്ചു. സ്വന്തം കുടുംബത്തെ മാത്രം നന്നാകണമെന്ന ചിന്തയാണ് ഓം പ്രകാശിന് ഉള്ളത്. പിതാവിന് മന്ത്രിയാകണം എന്നാണ് ആഗ്രഹമെങ്കിൽ മകന് എംപിയോ, എംഎൽസിയോ ആകണം എന്നാണ്. ഇത്തരം നീക്കങ്ങൾ ഉറപ്പായും ഇല്ലാതാക്കണമെന്ന് ആഹ്വാനം ചെയ് യോഗി രാജ്ഭർ സമൂഹത്തിൽ നിന്നുള്ള രണ്ട് മന്ത്രിമാർ മന്ത്രിസഭയിൽ ഉണ്ടെന്നും ഓർമ്മിപ്പിച്ചു.
മന്ത്രിസഭാ യോഗത്തിൽ സുഹെൽദേവ് മഹാരാജാവിനോടുള്ള ആദര സൂചകമായി മെമ്മോറിയൽ സ്ഥാപിക്കാനുള്ള തീരുമാനത്തെ ഒരു മന്ത്രി എതിർത്തപ്പോൾ, മെമ്മോറിയൽ വേണമെന്നായിരുന്നു മറ്റൊരു മന്ത്രിയുടെ ആവശ്യം. ഇന്ന് ബഹാരികിൽ സുഹെൽദേവിന്റെ വലിയ മെമ്മോറിയൽ സംസ്ഥാന സർക്കാർ സ്ഥാപിച്ചു. ബഹാരികിലെ മെഡിക്കൽ കോളേജിന് സുഹെൽദേവിന്റെ പേര് നൽകി. പ്രതിപക്ഷ പാർട്ടികൾ സുഹെൽദേവിനായി മുൻ സർക്കാരുകൾ എന്തു ചെയ്‌തെന്നും അദ്ദേഹം ചോദിച്ചു.
Comments