കൊച്ചി : ദേശീയ പാത തടഞ്ഞുകൊണ്ടുള്ള കോൺഗ്രസ് പ്രവർത്തകരുടെ സമരത്തോട് രോക്ഷാകുലനായി പ്രതികരിച്ച് നടൻ ജോജു ജോർജ്. ദേശീയപാതയിലെ ഗതാഗതം പൂർണമായി സ്തംഭിച്ച് രോഗികൾ അടക്കം നടുറോഡിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് സമരത്തോട് ശക്തമായി പ്രതികരിച്ചുകൊണ്ട് ജോജു ജോർജ് എത്തിയത്. പ്രതികരണം ആരാഞ്ഞ മാദ്ധ്യമങ്ങളോടും അദ്ദേഹം രോഷാകുലനായി പ്രതികരിച്ചു. അദ്ദേഹത്തിന്റെ പ്രതിഷേധം നാട്ടുകാർ കൂടി ഏറ്റെടുത്തതോടെ കോൺഗ്രസ് പ്രവർത്തകർ സമരം അവസാനിപ്പിച്ചു.
കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധന വിലവർദ്ധനവിനെതിരെയാണ് പ്രവർത്തകർ ജനജീവിതം ദുസ്സഹമാക്കി സമരം ചെയ്തത്. രാവിലെ 11 മണിയോടെയായിരുന്നു സമരം ആരംഭിച്ചത്. ഒരു മണിക്കൂർ വഴി തടയൽ സമരമാണ് കോൺഗ്രസ് നടത്തിയത്
ജില്ലയിലെ ഏറ്റവും തിരക്കുള്ള നഗരങ്ങളിൽ ഒന്നാണ് വൈറ്റില. അതിനാൽ സമരം ആരംഭിച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ വൻ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. രോഗികളുമായി പോകുന്ന ആംബുലൻസുകൾക്ക് പോലും കടന്നുപോകാൻ പ്രവർത്തകർ അനുമതി നൽകിയില്ല. ഇതേ തുടർന്നാണ് ജോജു ജോർജ് ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നത്.
എന്ത് അലമ്പാണ് ഇവർ കാണിക്കുന്നതെന്ന് ജോജു ജോർജ് ചോദിച്ചു
ഒരു സിനിമാ നടൻ അല്ലെങ്കിൽ താൻ ഒരു സാധാരണക്കാരനാണ്. തന്റെ ജോലിക്ക് പോകുന്ന ആളാണ് താൻ. നമ്മുടെ നാട് ഭരിക്കുന്നവർ എത്ര പക്വതയില്ലാത്തവരാണ്. മണിക്കൂറുകൾ വാഹനം തടഞ്ഞു കൊണ്ടുള്ള സമരം ആവർത്തിക്കരുത്. പുറത്തു നിന്ന് ഒരാളാണ് കാണുമ്പോൾ എന്ത് മോശമാണിതെന്നും അദ്ദേഹം ചോദിച്ചു.
Comments