പെട്രോൾ, ഡീസൽ നികുതിയിളവ്; കേന്ദ്രസർക്കാരിന് നഷ്ടം 60,000 കോടി രൂപ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പെട്രോൾ, ഡീസൽ നികുതിയിളവ്; കേന്ദ്രസർക്കാരിന് നഷ്ടം 60,000 കോടി രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2021, 12:54 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചതിലൂടെ കേന്ദ്രസർക്കാരിന് നേരിടുക 60,000 കോടി രൂപയുടെ വരുമാന നഷ്ടം. കുതിച്ചുയർന്ന ഇന്ധന വില പിടിച്ചുനിർത്താനും ജനങ്ങൾക്ക് ആശ്വാസമേകാനുമാണ് കേന്ദ്രസർക്കാർ ഇന്ധനവിലയിലെ എക്‌സൈസ് നികുതി കുറച്ചത്.

പെട്രോളിന്റെ എക്‌സൈസ് നികുതിയിൽ ഒരു രൂപ കുറയ്‌ക്കുന്നതിലൂടെ സർക്കാരിനുണ്ടാകുന്ന നഷ്ടം 4000- മുതൽ 5000 കോടി രൂപ വരെയാണ്. ഡീസലിൽ 14000 കോടി മുതൽ 15000 കോടി വരെയും നഷ്ടമുണ്ടാകും.

വരുമാനനഷ്ടം നേരിടുമെങ്കിലും തീരുവ കുറച്ച നടപടി സാമ്പത്തിക മേഖലയ്‌ക്ക് കൂടുതൽ ഉണർവ്വേകുമെന്ന വിലയിരുത്തലിലാണ് കേന്ദ്ര ധനമന്ത്രാലയം. നികുതി കുറഞ്ഞതോടെ ഉപഭോഗം വർദ്ധിക്കുകയും നാണയപ്പെരുപ്പം പിടിച്ചുനിർത്തുകയും ചെയ്യുമെന്നും മന്ത്രാലയം വിലയിരുത്തുന്നു. പാവപ്പെട്ടവർക്കും ഇടത്തരം കുടുംബങ്ങൾക്കും ഇത് തുണയാകും. സാമ്പത്തികചക്രത്തിന്റെ എല്ലാ മേഖലയിലും ഇത് പ്രതിഫലിക്കുമെന്നും ധനമന്ത്രാലയം കണക്കുകൂട്ടുന്നു.

60,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെങ്കിലും രാജ്യത്തെ സാമ്പത്തിക മേഖലയിൽ അത് വലിയ തിരിച്ചടിയാകില്ലെന്നാണ് വിലയിരുത്തൽ. നടപ്പുസാമ്പത്തിക വർഷം ബജറ്റിൽ എക്‌സൈസ് തീരുവയിലൂടെ പ്രതീക്ഷിക്കുന്നത് 3.35 ലക്ഷം കോടി രൂപയാണ്. ആദ്യ പകുതിയിൽ തന്നെ മുൻ വർഷത്തെ അപേക്ഷിച്ച് 33 ശതമാനം വർദ്ധന വന്നിട്ടുണ്ട്. 1.71 ലക്ഷം കോടി രൂപയാണ് എക്‌സൈസ് നികുതിയിനത്തിൽ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ലഭിച്ചത്.

അതുകൊണ്ടു തന്നെ വരവും ചെലവും തമ്മിലുളള അന്തരത്തിൽ ഈ വരുമാനനഷ്ടം കാര്യമായി പ്രതിഫലിക്കില്ല. സാമ്പത്തിക വർഷം ആദ്യ പകുതിയിൽ നികുതി വരുമാനത്തിൽ ഇരട്ടി വർദ്ധന വന്നതും സർക്കാരിനെ ധൈര്യമായി തീരുമാനമെടുക്കാൻ സഹായിച്ചു. നികുതി പിരിവിന് കേന്ദ്രം കൈക്കൊണ്ട സമയബന്ധിതമായ കർശന നടപടികളാണ് നികുതി വരുമാനം ഇരട്ടിയാക്കിയത്.

പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുടെയും കുറവാണ് എക്‌സൈസ് തീരുവ ഇനത്തിൽ സർക്കാർ വരുത്തിയത്. ഇതിന് പിന്നാലെ ഒൻപത് സംസ്ഥാനങ്ങൾ സ്വന്തം നിലയിലും എക്‌സൈസ് തീരുവയിൽ കുറവ് വരുത്തിയിരുന്നു. ദീപാവലിക്ക് തൊട്ടുമുൻപ് പ്രഖ്യാപിച്ച തീരുമാനം ഉത്സവവിപണിയിലും സ്വാധീനം ചെലുത്തുമെന്നാണ് സർക്കാർ വിലയിരുത്തൽ.

അതേസമയം കേരളം ഈടാക്കുന്ന നികുതിയിൽ കുറവ് വരുത്തില്ലെന്ന് രാവിലെ പ്രഖ്യാപിച്ചിരുന്നു. സർക്കാരിന്റെ ചിലവുകൾ മുഴുവൻ പെട്രോൾ, ഡീസൽ നികുതിയെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നും സംസ്ഥാനം ഈടാക്കുന്ന നികുതിയിൽ കുറവ് വരുത്താനാകില്ലെന്നുമായിരുന്നു ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ പ്രസ്താവന.

Tags: petroldiesel taxFinance Ministryexcise dutyCrude oil pricesModi Government
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies