ന്യൂഡൽഹി: പത്തുപേരുടെ മരണത്തിനിടയാക്കിയ മഹാരാഷ്‌ട്രയിലെ ആശുപത്രിയിലുണ്ടായ അഗ്നിബാധയിൽ അനുശോചിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അഹമ്മദ് നഗർ ജില്ലാ ആശുപത്രിയിലെ ഐസിയുവിലണ് തീപിടുത്തമുണ്ടായത്.
‘അഹമ്മദ് നഗർ ജില്ലാ ആശുപത്രിയിൽ തീപിടുത്തമുണ്ടായ സംഭവത്തിൽ ദുഖിക്കുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു’ രാഷ്‌ട്രപതി ട്വിറ്ററിൽ കുറിച്ചു.
अहमदनगर, महाराष्ट्र के सिविल अस्पताल में आग लगने से लोगों की मृत्यु का समाचार अत्यंत दुखद है। मैं शोकसंतप्त परिवारों के प्रति हार्दिक संवेदना व्यक्त करता हूं और दुर्घटना में घायल हुए लोगों के शीघ्र अति शीघ्र स्वस्थ होने की कामना करता हूं।
— President of India (@rashtrapatibhvn) November 6, 2021
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തിയിരുന്നു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകുമെന്ന് മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളിൽ വിശദമായ റിപ്പോർട്ട് കൈമാറാൻ ജില്ലാ കളക്ടർക്ക് ആരോഗ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
അഹമ്മദ് നഗർ ജില്ലാ ആശുപത്രിയിലെ കൊറോണ ഐസിയുവിലാണ് തീപിടുത്തമുണ്ടായത്. പത്ത് പേരാണ് പൊള്ളലേറ്റും പുകശ്വസിച്ചും മരണപ്പെട്ടത്. പതിനേഴുപേരാണ് ആകെ ഐസിയുവിൽ ചികിത്സയിലുണ്ടായിരുന്നത്. രക്ഷപ്പെടുത്തിയ ഏഴ് പേരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു.
Comments