മലപ്പുറം: മുസ്ലീങ്ങളെ തകർക്കാൻ എ.കെ.ജി സെന്ററിൽ പ്രത്യേക സെൽ പ്രവർത്തിക്കുന്നതായി മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ഇടത് സർക്കാർ സമുദായത്തോട് വൈരാഗ്യത്തോടെ പെരുമാറുകയാണ്. മുസ്ലീം സമുദായത്തിന്റെ കൂടി വോട്ട് വാങ്ങി അധികാരത്തിലെത്തിയ ശേഷമാണിത്. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട സമരങ്ങൾ നടത്തിയവർക്കെതിരെ സർക്കാർ എടുത്ത കേസുകൾ പിൻവലിക്കാൻ തയ്യാറായില്ലെന്നും പി.എം.എ സലാം ആരോപിച്ചു.
വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ടു. എന്തുകൊണ്ട് ദേവസ്വം ബോർഡ് നിയമനങ്ങൾ വിടുന്നില്ല. വഖഫ് ബോർഡിൽ കുറച്ച് തസ്തികകൾ മാത്രമാണുള്ളത്. എന്നാൽ പതിനായിരത്തിൽപരം തസ്തികയുള്ള ദേവസ്വം ബോർഡ് നിയമനം പി.എസ്.സിക്ക് വിടാത്തത് ഇരട്ടത്താപ്പാണ്.
മുസ്ലീം വിഭാഗത്തെ തകർക്കാൻ എകെജി സെന്ററിൽ പ്രത്യേക സെൽ പ്രവർത്തിക്കുന്നു. സംഘപരിവാർ പോലും കാണിക്കാത്ത ക്രൂരത ഈ സർക്കാർ മുസ്ലീങ്ങളോട് ചെയ്യുന്നു. മുസ്ലീം സമുദായത്തിനോടും വിവേചനത്തോടെയാണ് പെരുമാറുന്നത്. ഈ വിഷയത്തിൽ എല്ലാ മുസ്ലീം സംഘടനകളുമായി ചർച്ച ചെയ്ത് ഉചിത തീരുമാനം എടുക്കും. മുസ്ലീം നേതൃസമിതി ഈ മാസം 22ന് കോഴിക്കോട് യോഗം ചേരുമെന്നും പിഎംഎ സലാം പറഞ്ഞു.
Comments