ഹൈദരാബാദ് : ഹിന്ദുത്വത്തെ ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധപ്പെടുത്തിയ കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിനെ വിമർശിച്ച് കേന്ദ്രമന്ത്രി ജി കിഷൺ റെഡ്ഡി. ഇത്തരം പരാമർശങ്ങൾ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും, ഹിന്ദുക്കൾ ന്യൂനപക്ഷങ്ങളായാൽ രാജ്യത്തിന്റെ മതേതരത്വം തകരുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ മതേതരത്വം നിലനിർത്താൻ ഹിന്ദുക്കൾ ആവശ്യമാണ്. ഹിന്ദുക്കൾ ന്യൂനപക്ഷമായാൽ ഇന്ത്യയിൽ മതേതരത്വം തകരും. പാകിസ്താനും, ബംഗ്ലാദേശിനും സമാനമായ സാഹചര്യമാകും പിന്നീട് ഇന്ത്യയിൽ ഉണ്ടാകുക. സൽമാൻ ഖുർഷിദിന്റെ പരാമർശം പ്രോത്സാഹിപ്പിക്കാൻ പാടുള്ളതല്ലെന്നും കിഷൻ റെഡ്ഡി വ്യക്തമാക്കി. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുന്നത് കോൺഗ്രസിന്റെ സ്ഥിരം പരിപാടിയാണ്. സ്വാതന്ത്ര്യം ലഭിച്ച കാലഘട്ടം മുതൽ
ഈ തന്ത്രം കോൺഗ്രസ് പിന്തുടരുന്നുണ്ട്. ദയവായി കോൺഗ്രസ് ഇത് അവസാനിപ്പിക്കണമെന്നാണ് അപേക്ഷ. തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായി ജനങ്ങളെ മതത്തിന്റെ പേരിൽ വിഭജിക്കരുതെന്നും കിഷൺ റെഡ്ഡി ആവശ്യപ്പെട്ടു.
സൺറൈസ് ഓവർ അയോദ്ധ്യ എന്ന പുസ്‌കത്തിലാണ് സൽമാൻ ഖുർഷിദ് ഹിന്ദുത്വത്തെ ഐസുമായി താരതമ്യം ചെയ്തിരിക്കുന്നത്. അയോദ്ധ്യയിലെ സുപ്രീംകോടതി വിധിയാണ് പുസ്‌കത്തിന്റെ ഉള്ളടക്കം. പരാമർശത്തിൽ ഹിന്ദു സംഘടനകളിൽ നിന്നും ശക്തമായ പ്രതിഷേധമാണ് സൽമാൻ ഖുർഷിദിനെതിരെ ഉയരുന്നത്.
Comments