ഔഗാഡോഗു: ആഫ്രിക്കൻ മേഖലകളിൽ ഭീകരർ നടത്തുന്ന കൂട്ടക്കൊല തുടരുന്നു. ബുർകിനാ ഫാസോയിൽ 20 പേരെ ഭീകരർ കൊലപ്പെടുത്തി. അർദ്ധസൈനിക വിഭാഗത്തിൽപ്പെട്ട 19 പേരും ഒരു സാധാരണക്കാരനുമാണ് ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സോം പ്രവിശ്യയിലെ സാഹേൽ മേഖലയിലാണ് ഭീകരർ ആക്രമണം നടത്തിയത്. സ്വർണ്ണഖനി മേഖലയിലാണ് ഭീകരർ ആക്രമണം നടത്തിയത്.
ഐ.എസ് ഭീകരർ പിന്തുണയ്ക്കുന്ന ഭീകരസംഘടനകളുമായി നിരന്തരം പോരാടുന്ന സൈനിക വിഭാഗങ്ങൾക്ക് നേരെയാണ് ആക്രമണം നടന്നിരിക്കുന്നത്. മൂന്ന് രാജ്യങ്ങളുടെ അതിർത്തി പങ്കിടുന്ന മേഖലയിലാണ് ആക്രമണം നടന്നതെന്ന് പ്രതിരോധ മന്ത്രി മാക്സിം കോണേ അറിയിച്ചു.
ഭീകരർ വെറും ഭീരുക്കളാണ്. നേർക്കുനേർ പോരാടാൻ അവർക്കാവില്ല. അതിനാലാണ് സൈനികരെ ഒളിച്ചിരുന്ന് വധിക്കുന്നത്. ആക്രമണത്തിൽ 22 പേർ അത്ഭുതകരമായി രക്ഷപെട്ടുവെന്നും പ്രദേശവാസികൾ പറയുന്നു.
Comments