ബീജിംഗ്: ഉയിഗുറുകൾക്ക് നേരെയുള്ള ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരതയ്ക്ക് ഒരു കുറവുമില്ല. സിൻജിയാംഗ് തടങ്കൽ പാളയത്തിൽ നിന്നും അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ തിരിക്കാനുള്ള ചൈനീസ് തന്ത്രങ്ങളിലും കൊടും ക്രൂരതയാണ് പുറത്തുവരുന്നത്. പുറത്തേക്ക് ജോലിക്ക് എത്തിക്കുന്ന ഉയിഗുറുകളെ സ്വകാര്യ കമ്പനികളടക്കം ദ്രോഹിക്കുന്നുവെന്നാണ് കണ്ടെത്തൽ. മൂവായിരം ഉയിഗുറുകളെ വിലക്കെടുത്ത ഒരു സ്വകാര്യകമ്പനി മാത്രം 16നും 30നും ഇടയിൽ പ്രായമുള്ളവരെയാണ് അടിമവേലയ്ക്ക് നിർത്തിയിരിക്കുന്നത്.
ചൈനീസ് ഭാഷയായ മാൻഡരിനറിയാവുന്നവരേയും, വിവിധ ജോലി നൈപുണ്യങ്ങളുമുള്ളവരെയും തിരഞ്ഞെടുത്താണ് മറ്റു നഗരങ്ങളിലെ ത്തിച്ചിരിക്കുന്നത്. പ്രത്യേക ക്യാമ്പുകളിൽ താമസിപ്പിച്ച് ജോലി സ്ഥലത്തേക്ക് തടവുപുള്ളികളെ എത്തിക്കുന്ന പോലുള്ള സംവിധാനമാണ് നടന്നു കൊണ്ടിരിക്കുന്നത്. രണ്ടുവർഷത്തേക്കാണ് ഒരു സംഘത്തെ നിയോഗിക്കുക. ഇതുവരെ സിൻജിയാംഗ് മേഖലയിൽ നിന്നും രണ്ടുലക്ഷത്തിനടുത്ത് ഉയിഗുറുകളെ പുറത്തേക്ക് ജോലികൾക്കായി എത്തിച്ചിട്ടുണ്ട്.
സിൻജിയാംഗ് മേഖലയിലെ തെക്കൻ നഗരമായ ഒയാസിസിൽ താമസിക്കുന്ന ഏഴു ലക്ഷം പേരിൽ നിന്നാണ് കൂടുതൽ പേരെ അടിമവേലകൾക്കായി ചൈനയിലെ വിവിധ നഗരത്തിലേക്ക് എത്തിച്ചത്. ചെറുപ്രായത്തിൽ കുടുംബങ്ങളിൽ നിന്ന് അകറ്റി എല്ലാ പരമ്പരാഗത ഉയിഗുർ രീതികളും ഇല്ലാതാക്കിയാണ് ചൈന മനുഷ്യാവകാശ ലംഘനം നടത്തുന്നത്. അത്തരം സാംസ്കാരിക കടന്നാക്രമ ണത്തിന്റെ അടുത്തപണിയാണ് മറ്റ് മേഖലകളിൽ അടിമവേലകൾക്കായി ഉപയോഗിക്കുന്നത്.
Comments